തണലായിരുന്ന അച്ഛൻ യാത്രയായ സങ്കടത്തിലും സന്തോഷിണിക്ക് മികച്ച ജയം

Mail This Article
കുമളി∙ തണലായി നിന്ന അച്‌ഛന്റെ വേർപാടിന്റെ നൊമ്പരങ്ങൾക്കിടയിലും പതറാതെ പരീക്ഷയെ നേരിട്ട സന്തോഷിണിക്ക് എസ്എസ്എൽസിസിക്ക് മിന്നും ജയം. 7 വിഷയങ്ങൾക്ക് എ പ്ലസ് നേടിയാണ് കുമളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായ സന്തോഷിണി വിജയിച്ചത്. ഐടി പ്രാക്ടിക്കൽ പരീക്ഷയുടെ ദിവസമാണ് അച്ഛൻ ജയകുമാർ (45) മരിച്ചത്.
വീടിനു സമീപം കാലുതെറ്റിവീണ് ചികിത്സയിലായിരുന്നു.ജയകുമാറിന്റെ നില ഗുരുതരമാണെന്നറിഞ്ഞ സ്‌കൂൾ അധികൃതർ ജില്ലാ വിദ്യാഭ്യാസ ഓഫിസറിൽനിന്നു പ്രത്യേക അനുമതി വാങ്ങി രാവിലെ 8നു സന്തോഷിണിക്കു മാത്രമായി പരീക്ഷ നടത്തി. പരീക്ഷ പൂർത്തിയായ ഉടൻ ആശുപത്രിയിൽ അച്ഛന് അരികിലെത്തിക്കാൻ പ്രധാനാധ്യാപിക എ.മല്ലികയുടെ നേതൃത്വത്തിൽ അധ്യാപകർ വാഹനം ക്രമീകരിച്ചു.എന്നാൽ പരീക്ഷ പൂർത്തിയാക്കി മകൾ പുറത്തിറങ്ങിയ നിമിഷം തന്നെ ആശുപത്രിയിൽനിന്നു ജയകുമാറിന്റെ വിയോഗ വാർത്തയെത്തി.