കൊടും വേനലിലും പരിയാരം ഔഷധിത്തോട്ടത്തിൽ പച്ചപ്പണിഞ്ഞു കറ്റാർവാഴ
Mail This Article
×
പരിയാരം∙ കൊടും വേനലിലും പരിയാരം ഔഷധിത്തോട്ടത്തിൽ പച്ചപ്പണിഞ്ഞു കറ്റാർവാഴ. ആയുർവേദ ഔഷധ നിർമാണത്തിനായി 5 ഏക്കറിൽ ഇരുപതിനായിരത്തോളം കറ്റാർവാഴയാണ് പരിയാരം ഔഷധിത്തോട്ടത്തിൽ നട്ടത്. ഔഷധ അവശിഷ്ടങ്ങളാണു കറ്റാർവാഴയിൽ വളമായി നൽകിയത്. മുടികൊഴിച്ചിലിനും , ത്വക് രോഗങ്ങൾക്കും ഉൾപ്പെടെയുള്ള മരുന്നു നിർമാണത്തിനാണു കറ്റാർവാഴ ഉപയോഗിക്കുന്നത്.
ഒരു മീറ്റർ ഉയരമുള്ള കറ്റാർവാഴയുടെ ഇല ജലാംശം നിറഞ്ഞ് വീർത്തവയാണ്. കറ്റാർവാഴയുടെ ഇല (പോള), കറ എന്നിവ ഔഷധിയുടെ പ്രധാന മരുന്നുകളായ 'കുമാര്യാസവം', രജപ്രവർത്തിനി വടി' എന്നീ മരുന്നുകൾ ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നു. കറ്റാർവാഴ ഉണക്കിയെടുത്ത ചെന്നിനായകവും ഉണ്ടാക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.