ഹണി ട്രാപ് വഴി ബിൽഡറുടെ അരക്കോടി തട്ടി: യുവതിക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം
Mail This Article
കണ്ണൂർ ∙ ഹണി ട്രാപ് വഴി അരക്കോടിയിലേറെ രൂപ തട്ടിയെടുത്തെന്ന ബിൽഡറുടെ പരാതിയിൽ കേസെടുക്കാൻ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ടൗൺ പൊലീസിനു നിർദേശം നൽകി. യോഗശാലയ്ക്കടുത്തുള്ള ബിൽഡർ കൃഷ്ണമൂർത്തിയാണു സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരിയും തലശ്ശേരി സ്വദേശിയുമായ യുവതിക്കെതിരെ പരാതി നൽകിയത്.
2015നും 19നും ഇടയിൽ, രാഷ്ട്രീയബന്ധം വച്ച് നികുതിയിളവു വാങ്ങിത്തരാമെന്നു പറഞ്ഞ് യുവതി തിരുവനന്തപുരത്തേക്ക് ഒപ്പം വന്നതായും അവിടെ താമസിച്ചതായും പരാതിയിൽ പറയുന്നു. ഈ ബന്ധത്തിൽ ഒരു കുട്ടിയുണ്ടെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി 50.72 ലക്ഷം രൂപ കൈക്കലാക്കിയതായും വീണ്ടും പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തുന്നതായും പരാതിയിൽ ആരോപിക്കുന്നു. യുവതി തന്റെ ഭാര്യയാണെന്ന് അവകാശപ്പെടുന്നതിനെതിരെ കൃഷ്ണമൂർത്തി നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നുവെന്നും പരാതിയിലുണ്ട്.