ADVERTISEMENT

ഇരിട്ടി∙ കുറുനരിയെ കണ്ട് അമ്പരന്നു വീട്ടുകാർ. ഇരിട്ടി അത്തിതട്ടിലെ ബിജോയിയുടെ വീട്ടു മുറ്റത്താണ് ഇന്നലെ കുറുനരി എത്തിയത്. വനംവകുപ്പ് അധികൃതരെത്തി കുറുനരിയെ കൊണ്ടുപോയി. രാവിലെ വളർത്തു നായയുടെ കുര കേട്ടാണു വീട്ടുകാർ ഉണരുന്നത്. നോക്കുമ്പോൾ വീട്ടുമുറ്റത്ത് ഒരു കുറുനരി.

വീട്ടുകാരെ കണ്ടിട്ടും കുറുനരി പോയതുമില്ല. ഇതിനെ ഓടിച്ചു വിടാൻ പഠിച്ച പണി പതിനെട്ടും പയറ്റി. അവശ നിലയിലായിരുന്ന കുറുനരി ഒന്നും പ്രതികരിക്കാതെ അവിടെത്തന്നെ കിടന്നു.

ഒടുവിൽ വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചു. ഇരിട്ടി ഫോറസ്റ്റർ കെ.ജിജിലിന്റെ നേതൃത്വത്തിൽ ബീറ്റ് ഫോറസ്റ്റർ ഷിജിൽ, വനംവകുപ്പിന്റെ റസ്ക്യൂ ടീം അംഗങ്ങളായ ഫൈസൽ വിളക്കോട്, മിറാജ് പേരാവൂർ എന്നിവർ എത്തി കൊണ്ടുപോയി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com