ADVERTISEMENT

പഴയങ്ങാടി∙  മുട്ടുകണ്ടി പഴയങ്ങാടി പുഴ മണ്ണിട്ട് നികത്തുന്നത് പ്രതിഷേധങ്ങൾക്കിടയിലും തുടരുന്നു. ദിവസങ്ങൾക്ക് മുൻപ്  രാത്രിയിൽ പുഴയിൽ മണ്ണ് ഇട്ടപ്പോൾ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയതിനെ തുടർന്ന് മണ്ണിടൽ നിർത്തിയിരുന്നു.

എന്നാൽ ഇന്നലെ രാവിലെയോടെയാണ്  6 ടോറസ് ലോറികളിൽ മണ്ണ് കൊണ്ട് വന്ന് പുഴ നികത്താൻ തുടങ്ങിയത്. ഇതോടെ പ്രതിഷേധക്കാർ വീണ്ടും എത്തി.  മണ്ണ് കൊണ്ടു പോകുന്ന വാഹനങ്ങൾ തടഞ്ഞ് പ്രതിഷേധിച്ചു.  ഇതോടെ മണ്ണുമായി വന്ന വാഹനങ്ങൾ തിരിച്ചുപോയി.  തുടർന്ന്  പ്രതിഷേധക്കാരും പിരിഞ്ഞുപോയി.

എന്നാൽ, തിരിച്ചു പോയതിലും വേഗത്തിലാണ് ടോറസ് ലോറികൾ ചീറി പാഞ്ഞു വന്ന്  മണ്ണ് ഇടാൻ തുടങ്ങിയത്.50 സെന്റ്  പുഴ നികത്താനുളള  അനുബന്ധ സംവിധാനമാണ് ഒരുക്കിയിട്ടുളളതെന്നും   ഇതിൽ പകുതിയിൽ ഏറെ നികത്തി കഴിഞ്ഞെന്നും പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും  പറയുന്നു. എന്നാൽ ടൂറിസം പദ്ധതിയുടെ ഭാഗമായാണ് പുഴ നികത്തുന്നത് എന്നാണ് അധികൃതരുടെ വാദം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com