ADVERTISEMENT

പാനൂർ ∙ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.പി.ഹാഷിമിനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടു ആർഎസ്എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. അണിയാരം സ്വദേശികളായ മൂത്തേടത്ത് താഴെ കുനിയിൽ സന്ദീപ്, എം.കെ.രഞ്‍ജു എന്നിവരെയാണ് ചൊക്ലി പൊലീസ് ഇൻസ്പെക്ടർ സി.ഷാജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.

രണ്ടു പേരെയും തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. സന്ദീപും രഞ്‌ജുവും കേസിലെ ഒന്നും രണ്ടും പ്രതികളാണ്. ഇതേ കേസിൽ പ്രതികളെ സഹായിച്ചതിന് ബിജെപി പ്രവർത്തകൻ പൂക്കോം മങ്ങലാട്ട് താഴെ കുനിയിൽ പവിത്രനെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.ഇക്കഴിഞ്ഞ 16ന് രാത്രിയിലാണ് അണിയാരം വലിയാണ്ടി പീടികയ്ക്കു സമീപത്ത് ഹാഷിമിനു നേരെ അക്രമം നടന്നത്. കല്യാണ വീട്ടിൽ നിന്ന് മടങ്ങി വരുമ്പോൾ‍ ഒരു സംഘം അക്രമിക്കുകയായിരുന്നു. വലതു കാലിനു സാരമായി പരുക്കേറ്റ് ഇപ്പോഴും ചികിത്സയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com