റോഡ് തോടായി... യാത്രക്കാരെ ദുരിതത്തിലാക്കി സംസ്ഥാനപാതയിൽ വെള്ളക്കെട്ട്

സംസ്ഥാന പാതയിൽ പെരുവളത്ത്പറമ്പ് ബസ് സ്റ്റോപ്പിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ ‌വെള്ളക്കെട്ട്
SHARE

ഇരിക്കൂർ ∙ സംസ്ഥാന പാതയിലെ വെള്ളക്കെട്ട് കാൽനട യാത്രികർക്കും വാഹനങ്ങൾക്കും ദുരിതമാകുന്നു. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിൽ പെരുവളത്ത്പറമ്പ് ബസ് സ്റ്റോപ്പിനു സമീപമാണ് 50 മീറ്ററോളം ദൂരത്തിൽ ചെളി വെള്ളം കെട്ടിക്കിടക്കുന്നത്. ചെറിയ മഴ പെയ്താൽ പോലും റോഡിന്റെ പകുതിയോളം ഭാഗം വെള്ളത്തിൽ മുങ്ങുകയാണ്.

ഒരു വർഷം മുൻപ് റോഡ് നവീകരണ സമയത്ത് ഇവിടെ ഓവുചാൽ ഒരുക്കിയിരുന്നെങ്കിലും ചിലർ വാഹനം കയറ്റുന്നതിനായി മണ്ണിട്ട് നികത്തിയതാണ് ദുരിതമായത്. വെള്ളം ഒഴുകിപ്പോകാൻ സൗകര്യമില്ലാതായതോടെ  ഇരു ഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം മണിക്കൂറുകളോളം റോഡിൽ കെട്ടിക്കിടക്കുകയാണ്. വെള്ളക്കെട്ട് കാരണം സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനട യാത്രികർ വൻ ദുരിതമനുഭവിക്കുകയാണ്.

പെരുവളത്ത്പറമ്പ് റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂളിലെ നൂറ് കണക്കിന് വിദ്യാർഥികൾ ഇതുവഴിയാണ് പോകുന്നത്. വലിയ വാഹനങ്ങൾ പോകുമ്പോൾ ചെളി തെറിക്കുന്നത് കാരണം ഇരുചക്ര വാഹന യാത്രക്കാരും ദുരിതത്തിലാണ്. ഓവുചാലിലെ മണ്ണ് നീക്കം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഇരിക്കൂർ പിഡബ്ല്യുഡി അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS