ADVERTISEMENT

എടക്കാട്∙മഴ കനക്കുമ്പോൾ നടാൽ പുഴ കരകവിഞ്ഞൊഴുകുന്നത് പരിഹരിക്കാൻ പുഴയിലെ തടസ്സങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് തീരവാസികൾ ജില്ലാ ഭരണകൂടത്തിന് പരാതി നൽകാനൊരുങ്ങുന്നു.  ദേശീയപാതയിലെ നടാൽ റെയിൽവേ ഗേറ്റിന് സമീപത്ത് നിന്ന് കിഴുന്ന ഭാഗത്തേക്ക് പുതിയ നാറാണത്ത് പാലം നിർമിക്കുന്നതിനു വേണ്ടി പുഴയ്ക്ക് കുറുകെ മണ്ണിട്ട് താൽക്കാലിക റോഡ് നിർമിക്കേണ്ടി വന്നിരുന്നു. പുഴയുടെ ഒഴുക്ക് സുഗമമാക്കാൻ ഈ റോഡിനടിയിൽ വലിയ കുഴലുകളും സ്ഥാപിച്ചിരുന്നു.

പുഴയിൽ യാതൊരു നിയന്ത്രണവും ഇല്ലാതെ മരത്തടികൾ ഇടുന്നത് കാരണം സ്വാഭാവിക ഒഴുക്ക് ഇല്ലാതായിട്ട് കാലങ്ങളായി. ഇത് കാരണം മേഖലയിൽ പാലങ്ങൾ പോലുള്ള വികസന പ്രവൃത്തികളുടെ നിർമാണവും തടസ്സപ്പെട്ടിരിക്കുകയാണ്.ബന്ധപ്പെട്ട അധികൃതർ ഇക്കാര്യത്തിൽ ഗൗരവത്തോടെ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തിന് നിവേദനം നൽകും.

എന്നിട്ടും ഇത്തവണ മഴ കനത്തപ്പോൾ പുഴ കരകവിഞ്ഞൊഴുകിയത് കാരണം ഈ താൽക്കാലിക റോഡ് മുറിച്ച് മാറ്റേണ്ടി വന്നിരുന്നു. ഇത് കാരണം നടാലിൽ നിന്ന് കിഴുന്ന ഭാഗത്തേക്കും മുഴപ്പിലങ്ങാട് ബീച്ച് ഭാഗത്തേക്കും ഉള്ള ഗതാഗതം നിലച്ചിരിക്കുകയാണ്.നടാൽ പുഴയിൽ നാരാണത്ത് ഭാഗത്തെ ഒഴുക്ക് തടസ്സപ്പെടാനും കരകവിഞ്ഞൊഴുകാനുമുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് പുഴയിൽ വ്യാപകമായി മരത്തടികൾ തള്ളുന്നത് കൊണ്ടാണെന്നാണ് പരാതി. ഈരുന്നതിന് മുൻപ് മാസങ്ങളോളം പുഴയിൽ ഇടുന്ന മരങ്ങൾ പുഴയിലെ നടാൽ മേഖലയിൽ വ്യാപക കാഴ്ചയാണ്. പുഴയുടെ ഒഴുക്കിനെ തടസ്സപ്പെടുത്താത്ത വിധത്തിൽ മരത്തടികൾ ഇടണമെന്നാണ് ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com