ഉപേക്ഷിച്ചില്ല; കൂടെനിന്നു, ജീവൻ കാക്കാൻ

Mail This Article
×
പിണറായി∙ ബസിൽ സഞ്ചരിക്കുന്നതിനിടെ നെഞ്ചുവേദന വന്നയാൾക്ക് രക്ഷകരായി സിവിൽ പൊലീസ് ഓഫിസറും ബസ് ജീവനക്കാരും. മമ്പറത്തുനിന്ന് തലശ്ശേരിയിലേക്കുപോകുന്ന സ്വകാര്യ ബസിൽവച്ച് ചിറക്കുനി പഞ്ചവടി ഹൗസിലെ സുരേഷ് ബാബുവിന് (56) ആണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ബസ് ജീവനക്കാർ കുടിക്കാൻ വെള്ളം നൽകുകയും ബസ് പിണറായി ആശുപത്രി സ്റ്റോപ്പിൽ എത്തിക്കുകയും ചെയ്തു. ബസിൽ യാത്ര ചെയ്തിരുന്ന മൈലുള്ളി മെട്ട പോസ്റ്റോഫിസിനു സമിപമുള്ള സിവിൽ പൊലീസ് ഓഫിസർ വി.വി.ധനേഷ് അവിടെയിറങ്ങി ഓട്ടോറിക്ഷയിൽ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടറുടെ നിർദേശ പ്രകാരം പിന്നീട് ആംബുലൻസിൽ തലശ്ശേരി ഗവ. ആശുപത്രിയിലെത്തിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.