ADVERTISEMENT

തളിപ്പറമ്പ്∙ നഗരസഭയിലെ മഞ്ഞപ്പിത്ത ബാധയെ തുടർന്ന് സമീപ പഞ്ചായത്തുകളിൽ ഉള്ള ഹോട്ടലുകൾ,തട്ടുകടകൾ, ജ്യൂസ് കടകൾ എന്നിവിടങ്ങളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ഹെൽത്ത് സൂപ്പർവൈസർ ഇ.ജെ.അഗസ്റ്റിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കുറുമാത്തൂർ പഞ്ചായത്ത് പ്രദേശത്ത് നടത്തിയ പരിശോധനയിൽ 5 സ്ഥാപനങ്ങളിൽ നിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു.

തുടർ പരിശോധനകൾ ഊർജിതമാക്കുന്നതിനും തീരുമാനിച്ചു. അനധികൃതമായി കുടിവെള്ളം വിതരണം ചെയ്യുന്നതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ സമീപ പഞ്ചായത്തുകളിൽ പരിശോധന നടത്തുമെന്ന് ഹെൽത്ത് സൂപ്പർവൈസർ അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്. അനില, കെ. സതീശൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എൻ.പി.അഭിമന്യു, സി.വി.വിനീത് എന്നിവരും പങ്കെടുത്തു.

English Summary:

Food inspections in taliparamba follow jaundice outbreak. Authorities seized stale food and are investigating unsafe water sources, intensifying inspections across nearby panchayats.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com