ADVERTISEMENT

പയ്യന്നൂർ ∙ താൻ നിർമിക്കുന്ന വർണക്കുടകൾ പോലെ ജീവിതത്തിൽ വർണം നിറയ്ക്കുകയാണ് തായിനേരിയിലെ കരിപ്പത്ത് മോഹനൻ. ജീവിതം തകർത്ത വീഴ്ചയിൽ തളർന്നു പോകാതെ പൊരുതി മുന്നേറുകയാണ് മോഹനൻ(62). പരിയാരം മെഡിക്കൽ കോളജ് ആശുപത്രി ഫാർമസിസ്റ്റ് അസിസ്റ്റന്റായിരുന്നു മോഹനൻ. 2016 ഏപ്രിൽ 10ന് വീടിന്റെ ടെറസ് വൃത്തിയാക്കുമ്പോഴായിരുന്നു അപകടം. ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല. അരയ്ക്കു താഴെ ചലനശേഷി നഷ്ടമായി.പക്ഷേ, തളരാൻ മോഹനൻ തയാറായില്ല. കിടന്ന കിടപ്പിൽ ചലിപ്പിക്കാൻ കഴിയുന്ന കൈ കൊണ്ട് ഫോണിലൂടെ സൗഹൃദങ്ങൾ പലതും പുതുക്കി. തൃശൂർ സ്വദേശിയാണ് വീട്ടിലെത്തി കുടനിർമാണവും കടലാസ് പേന നിർമാണവും പഠിപ്പിച്ചത്. ദിവസം ഏഴു കുട നിർമിക്കും. ഒട്ടനവധി പേനകളും.  പരിയാരം മെഡിക്കൽ കോളജ് ജീവനക്കാരാണ് കുടകൾ അധികവും വാങ്ങുക. സമൂഹമാധ്യമങ്ങൾ വഴിയും വിറ്റഴിക്കും. ഉണ്ടാക്കുന്ന കുടകളൊന്നും ബാക്കിയാകാറില്ലെന്ന് മോഹനൻ പറഞ്ഞു. സമ്മേളനങ്ങൾക്കും മറ്റു പരിപാടികൾക്കും മോഹനൻ നിർമിക്കുന്ന പേന വാങ്ങും. വിജയശ്രീയാണ് ഭാര്യ. അശ്വതി, അർജുൻ എന്നിവരാണു മക്കൾ. പുറത്തിറങ്ങാൻ വീൽചെയർ വേണമെന്നാണ് മോഹനന്റെ ആഗ്രഹം.

English Summary:

Overcoming adversity, Mohan, a paralyzed umbrella maker from Payyannur, crafts beautiful umbrellas and pens. His resilience and craftsmanship have enabled him to create a successful business and inspire others.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com