ADVERTISEMENT

കല്യാശ്ശേരി ∙ മാങ്ങാട്ടുപറമ്പിൽ നിർമിച്ച ചെറിയ അടിപ്പാത ബസുകളടക്കം വലിയ വാഹനങ്ങൾക്കു കടന്നുപോകാൻ കഴിയുംവിധം പുതുക്കുമെന്ന പ്രതീക്ഷ കൈവിടാതെ നാട്ടുകാർ. അടിപ്പാത പൊളിച്ചു വീതികൂട്ടി നിർമിക്കണമെന്നാണ് ആവശ്യം. 4 മീറ്റർ വീതിയിലും, 3.5 മീറ്റർ ഉയരത്തിലും നിർമിച്ച അടിപ്പാതയി‍ൽ ചെറുവാഹനങ്ങൾ പോലും കുരുക്കിലാകുന്നു. 

തളിപ്പറമ്പ്–ധർമശാല–ചെറുകുന്ന് റൂട്ടിലെ ബസുകൾക്ക് കടന്നുപോകാൻ അടിപ്പാതയ്ക്ക് വീതികൂട്ടാൻ നേരത്തേ നിരന്തരം ആവശ്യം ഉന്നയിച്ചിരുന്നു. ദേശീയപാത അധികൃതരും കരാറുകാരും പരാതി പോലും പരിഗണിക്കാതെ നിർമാണം പൂർത്തിയാക്കിയെന്നാണ് ആക്ഷേപം. ഇതിനെതിരെ നടന്ന സമരങ്ങളെല്ലാം ഒതുക്കി തീർക്കുകയും ചെയ്തു. എംപിമാരായ കെ.സുധാകരൻ, രാജ്മോഹൻ ഉണ്ണിത്താൻ, എംഎൽഎമാരായ എം.വി.ഗോവിന്ദൻ, എം.വിജിൻ എന്നിവരുടെ പ്രവർത്തന മണ്ഡലം ഉൾപ്പെടുന്ന പ്രദേശത്താണ് ഈ കുരുക്കുപാത. 

പ്രധാന റോഡിലേക്കുള്ള പ്രവേശനം അടഞ്ഞിട്ടും ശക്തമായ നിലപാട് സ്വീകരിക്കാൻ ജനപ്രതിനിധികൾക്ക് സാധിച്ചില്ലെന്നു പരാതിയുണ്ട്. പ്രതിഷേധിച്ച് ഈ റൂട്ടിലെ മുഴുവൻ ബസുകളും അനിശ്ചിതകാലത്തേക്ക് സർവീസ് നി‍ർത്തിവച്ചതോടെ യാത്രക്കാർ ദുരിതത്തിലായി.  കലക്ടറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ പ്രശ്നം പരിഹരിക്കുമെന്ന ഉറപ്പ് ലഭിച്ചതോടെ സമരം നിർത്തി. മാങ്ങാട്ടുപറമ്പ് കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള വഴി എന്ന നിലയിൽ മാത്രം നിർമിച്ചതാണ് ഈ അടിപ്പാതയെന്നാണ് ദേശീയപാത അധികൃതരുടെ വാദം. 

"തളിപ്പറമ്പ്–ചെറുകുന്ന് റൂട്ടിൽ സർവീസ് നടത്തുന്ന ബസുകൾക്ക് കണ്ണപുരം റോഡിലേക്ക് കടക്കാൻ വലിയ അടിപ്പാത ഒരുങ്ങണം. അടിപ്പാതയുടെ നിർമാണം പൂർത്തിയാകുന്നതുവരെ ശക്തമായ പ്രതിഷേധം എന്തുകൊണ്ടു നടത്തിയില്ല എന്ന ചോദ്യത്തിന് മറുപടിയില്ല. പരിഹാരം കണ്ടെത്താൻ എല്ലാ ജനപ്രതിനിധികളും ഒത്തൊരുമയോടെ പരിശ്രമിക്കണം."

English Summary:

Mangattuparambu underpass renovation is urgently needed in Kalliasseri. The existing structure is too narrow, causing problems for even small vehicles and completely blocking bus access.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com