ADVERTISEMENT

ഇരിട്ടി ∙ ടൗണിൽ യാത്രക്കാരെയും പ്രദേശവാസികളെയും ഭീതിയിലാഴ്ത്തി പരുന്തിന്റെ ആക്രമണം. ഇന്നലെ ഒരാളെക്കൂടി കൊത്തിപ്പരുക്കേൽപിച്ചു. ഇരിട്ടി കാർഷിക വികസന സഹകരണ ബാങ്കിലെ കാഷ്യർ എടൂർ നെടുമുണ്ട സ്വദേശി നോബിൻ ജോസഫിനെയാണ്(41) ഇന്നലെ പഴയ പാലം ജംക്‌ഷനിലെ മുസ്‌ലിം പള്ളിക്കു സമീപത്തു വച്ചു പരുന്ത് ആക്രമിച്ചത്. 

ജോലിക്ക് എത്തുന്നതിനായി പഴയ പാലത്തിലെ പേ പാർക്കിങ് കേന്ദ്രത്തിൽ വാഹനം വച്ചു ഓഫിസിലേക്കു നടക്കുമ്പോഴാണ് ആക്രമണം. ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി വാക്സീൻ കുത്തിവയ്പ് ആരംഭിച്ചു. കഴിഞ്ഞ ദിവസം നഗരത്തിലെ ഹോട്ടൽ ജീവനക്കാരനായ വിളക്കോട് സ്വദേശി ഒമ്പാൻ റഫീഖിനു നേരെയും പരുന്തുകളുടെ ആക്രമണം ഉണ്ടായി. പള്ളിയിൽ പോയി മടങ്ങിവരുമ്പോൾ ഇതേസ്ഥലത്തു വച്ചായിരുന്നു ആക്രമണം. 

പരുന്തുകൾ സമീപത്തേക്കു വരുന്നതു കണ്ടു ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തലയിൽ കൊത്തുകയായിരുന്നു. ആളുകൾ പുറത്തിറങ്ങാൻ പോലും ഭയപ്പെടുന്ന സ്ഥിതിയാണ്.പഴയ പാലം ജംക്‌ഷൻ കേന്ദ്രീകരിച്ചാണു പരുന്തുകളുടെ ആക്രമണം.  നടന്നു പോകുന്നു ആളുകളുടെ അടുത്തേക്ക് ഇരയെ റാഞ്ചുന്ന വേഗത്തിൽ പാഞ്ഞെത്തി കൊത്തി പരുക്കേൽപ്പിക്കുകയാണ്. വനം വകുപ്പ് നടപടി സ്വീകരിക്കണമെന്നാണു പ്രദേശവാസികളുടെ ആവശ്യം. ഇവിടെയുള്ള മൊബൈൽ ഫോൺ ടവർ കേന്ദ്രീകരിച്ച് 2 പരുന്തുകൾ കൂടു കൂട്ടി കൂടിയിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു.

അപ്രതീക്ഷിതമായി തലയിൽ കൊത്തുകയായിരുന്നു. നഗരമേഖലയിൽ ഇത്തരം ഒരാക്രമണം കരുതിയില്ല. വലിയ പരുന്താണ് ആക്രമിച്ചത്. നഗരത്തെ പരുന്ത് ഭീഷണിയിൽനിന്നു രക്ഷിക്കാൻ അധികൃതർ നടപടി സ്വീകരിക്കണം. ഒട്ടേറെപ്പേർ ഇവിടെ വാഹനം വച്ചു നടന്നു പോകുന്നതാണ്. വിദ്യാർഥികൾ അടക്കം നാട്ടുകാരും ഉപയോഗിക്കുന്ന വഴിയാണ്.

English Summary:

Iritti eagle attacks are causing fear among residents and travelers. Yesterday's victim, Nobin Joseph, is the latest in a string of recent incidents.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com