ADVERTISEMENT

കരുവഞ്ചാൽ ∙ പുഴകളിലെ ഒഴുക്ക് നിലയ്ക്കാറായ സമയത്ത് കരുവഞ്ചാൽ ടൗണിലെ ബഹുനില കെട്ടിടത്തിൽനിന്ന് മലിനജലം സമീപത്തെ പുഴയിലേക്ക് ഒഴുകിയെത്തുന്നു. ഇതിനെതിരെ പുഴസംരക്ഷണ സമിതി രംഗത്തെത്തി. ഒട്ടേറെ അതിഥിത്തൊഴിലാളികൾ താമസിക്കുന്ന കെട്ടിടമാണിത്. ഭക്ഷ്യവസ്തുക്കളുടെ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് സഞ്ചിയും മറ്റും പരിസരത്തേക്കാണ് വലിച്ചെറിയുന്നത്. മഴ പെയ്യുമ്പോൾ ഇവ ഒഴുകി പുഴയിലാണ് എത്തുന്നത്. ഇതുസംബന്ധിച്ച് പരാതി നൽകുമ്പോൾ താൽക്കാലിക പരിഹാരം മാത്രമാണ് ഉണ്ടാകുന്നത്. എന്നാൽ ദിവസങ്ങൾക്കുള്ളിൽ ഇത് ആവർത്തിക്കപ്പെടുന്നു.

ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിൽ മലിനജലം പുഴയിൽ എത്തുന്നത് പൊതുജനാരോഗ്യത്തിന് ഭീഷണി ഉയർത്തുന്നു. ശുദ്ധജലക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയതോടെ നൂറുകണക്കിനാളുകൾ കുളിക്കാനും വസ്ത്രങ്ങൾ കഴുകാനും മറ്റുമായി ആശ്രയിക്കുന്ന പുഴയാണിത്. മാലിന്യം തള്ളിയ സംഭവങ്ങളിൽ മലിനീകരണ നിയന്ത്രണ കൺട്രോൾ ബോർഡും, എൻഫോഴ്സ്മെന്റും പഞ്ചായത്തും പലതവണ പരിശോധന നടത്തി പിഴ ഈടാക്കിയതാണ്.

English Summary:

Wastewater pollution in Karuvanchal threatens public health. The ongoing issue stems from improper waste disposal near a river, affecting the community and the environment.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com