ADVERTISEMENT
കാഞ്ഞങ്ങാട്∙തമിഴ്നാട് സ്വദേശി രാജശ്രീക്ക് കൂട്ടായി കാഞ്ഞങ്ങാട് സ്വദേശി വിഷ്ണു പ്രസാദ്. രക്ഷിതാവിന്റെ സ്ഥാനത്തു നിന്ന് രാജശ്രീയെ വിഷ്ണുവിനു കൈപിടിച്ചു നൽകിയതു മേൽപ്പറമ്പ് കൈനോത്തെ അബ്ദുല്ലയും ഭാര്യ ഖദീജയും ചേർന്ന്. കാഞ്ഞങ്ങാട് മന്യോട്ട് ദേവാലയത്തിലായിരുന്നു ചടങ്ങ്. മാതാപിതാക്കൾ നഷ്ടപ്പെട്ട രാജശ്രീ ജോലിക്കായി അബ്ദുല്ലയുടെ വീട്ടിലെത്തിയിട്ട് 12 വർഷത്തോളമായി. പിന്നീട് രാജശ്രീയും ഈ കുടുംബത്തിലെ അംഗമായി മാറുകയായിരുന്നു. വിവാഹത്തിന്റെ എല്ലാ ചെലവുകളും വഹിച്ചത് അബ്ദുല്ല തന്നെ. കെ.ബാലചന്ദ്രന്റെയും ജെ. ജയന്തിയുടെയും മകനാണു വിഷ്ണുപ്രസാദ്. കാഞ്ഞങ്ങാട്ടെ ലാബ് ജീവനക്കാരനാണ് .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com