പുറംകടലിൽ ഒറ്റപ്പെട്ടുപോയ ബോട്ടിലെ 22 തൊഴിലാളികളെയും രക്ഷിച്ചു
Mail This Article
×
നീലേശ്വരം ∙ കനത്ത മഴയ്ക്കൊപ്പം യന്ത്രത്തകരാറും ഉണ്ടായതിനെത്തുടർന്നു പുറംകടലിൽ ഒറ്റപ്പെട്ട മീൻപിടിത്ത ബോട്ടിലെ 22 തൊഴിലാളികളെ തീരദേശ പൊലീസ് സുരക്ഷിതമായി കരയിലെത്തിച്ചു. കണ്ണൂർ അഴീക്കലിൽ നിന്നു ശനിയാഴ്ച രാവിലെ പുറപ്പെട്ട ആയിഷ എന്ന ബോട്ട് ആണു രാത്രി ആയപ്പോൾ നീലേശ്വരം അഴിത്തല തീരദേശ പൊലീസ് സ്റ്റേഷൻ പരിധിയിൽ പുറംകടലിൽ അപകടത്തിൽപ്പെട്ടത്.
ഹാം റേഡിയോ ഓപ്പറേറ്റർ റോണി മുഖാന്തരം അഴീക്കൽ തീരദേശ പൊലീസ് ആണ് ആദ്യം വിവരം അറിഞ്ഞത്. ഇവർ അറിയിച്ചതു പ്രകാരം അഴിത്തലയിൽ നിന്നു ഫിഷറീസ് രക്ഷാ ബോട്ട് പുറപ്പെട്ടു. കേടായ ബോട്ടും തിരികെ എത്തിച്ചിട്ടുണ്ട്. തീരദേശ പൊലീസ് സിപിഒ പി.കെ.സന്ദീപ്, സ്പെഷൽ മറൈൻ ഹോം ഗാർഡ് പി.വി.ജിനീഷ്, മറൈൻ റെസ്ക്യൂ ഗാർഡുമാരായ ശിവകുമാർ, സേതു, സ്രാങ്ക് നാരായണൻ എന്നിവരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.