പരപ്പച്ചാലിൽ രാത്രി വീണ്ടും അപകടം; രാവിലെ ലോറി മറിഞ്ഞ അതേ സ്ഥലത്ത് പുഴയിലേക്ക് മറിഞ്ഞത് ഗ്യാസ് സിലണ്ടറുമായി വന്ന ലോറി
Mail This Article
കുന്നുംകൈ ∙ പരപ്പചച്ചാലിൽ വീണ്ടും വാഹനാപകടം. രാവിലെ സിമന്റ് ലോറി മറിഞ്ഞ അതേ സഥലത്താണ് രാത്രി 8ന് ഗ്യാസ് സിലണ്ടറുമായി വന്ന ലോറി പാലത്തിൽ നിന്നു പുഴയിലേക്കു മറിഞ്ഞത്. സാരമായി പരിക്കേറ്റ ഡ്രൈവർ ദിലീപ് പേരാമ്പ്ര 35 നീലേശ്വരം തേജസ്വിനിയിലും മറിഞ്ഞ ലോറി തട്ടി ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മാങ്ങോട് സ്വദേശി സിജോയെ പരിയാരം മെഡിക്കൽകോളജിലും പ്രവേശിപ്പിച്ചു.
രാവിലെ നടന്ന അപകടം ബൈക്കിലിരുന്നു കാണുന്നതിനിടയിലാണു ലോറിടിച്ചത്. അഗ്നി രക്ഷാസേനയുടെ 3 യൂണിറ്റുകൾ സ്ഥലത്തെത്തി ഗ്യാസ് സിലണ്ടറുകൾ സുരക്ഷിതസ്ഥലത്തേക്ക് മാറ്റി. ചിറ്റാരിക്കാൽ പൊലീസിന്റെ നേതൃത്വത്തിൽ നാട്ടുകാരും രക്ഷാപ്രവർത്തനം തുടരുന്നു. ഇതുവഴിയുള്ള വാഹനഗതാതം തൽക്കാലത്തേക്ക് പൊലീസ് നിരോധിച്ചു. നീലേശ്വരത്തു നിന്നു വരുന്ന വാഹനങ്ങൾ കാലിച്ചാമരം കാലിക്കടവ് വഴിയും ഭീമനടി ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങൾ കാലിക്കടവ് പെരിയങ്ങാനം വഴിയും പോകേണ്ടതാണ്.