റവന്യു ഫയൽ അദാലത്തിന് തുടക്കം; കെട്ടിക്കിടക്കുന്നത് 67,453 ഫയലുകൾ

റവന്യു അദാലത്ത് കാസർകോട് താലൂക്ക് ഓഫിസിൽ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഉദ്ഘാടനം ചെയ്യുന്നു.
SHARE

കാസർകോട് ∙ ജില്ലയിലെ റവന്യൂ ഓഫിസുകളിൽ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത് 67,453 ഫയലുകൾ. താലൂക്കിൽ 6138, വില്ലേജിൽ 318, ഉൾപ്പെടെ 67453 ഫയലുകൾ തീർക്കാനായുള്ളത്. റവന്യു ഫയൽ അദാലത്തിന് ജില്ലയിൽ തുടക്കമായി. കലക്ടർ  ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഉദ്ഘാടനം ചെയ്തു. തഹസിൽദാർ വി.എ.ജൂഡ് അധ്യക്ഷത വഹിച്ചു.

കാസർകോട് വില്ലേജ് ഓഫിസിലെ 18 കേസുകൾ തീർപ്പാക്കി.  ജൂലൈ 1 മുതൽ 15 വരെ വില്ലേജ് തലത്തിലും 19മുതൽ 21 വരെ വിവിധ താലൂക്കുകളിലും 25, 26 എന്നീ തീയതികളിൽ റവന്യു ഡിവിഷനൽ ഓഫിസ് തലത്തിലും 27 ന് സബ് ഓഫിസുകളിലും ഓഗസ്റ്റ് 3ന്  കലക്ടറേറ്റിലുമാണ് അദാലത്ത് നടത്തുന്നത്. ഹെഡ് ക്വാർട്ടേഴ്സ് ഡപ്യൂട്ടി തഹസിൽദാർ കെ.രമേശൻ, ഭൂരേഖ തഹസിൽദാർ വി.എസ് മഞ്ജുഷ എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS