ADVERTISEMENT

കാസർകോട് ∙ കോടിയേരി ബാലകൃഷ്ണൻ രാഷ്ട്രീയ ജീവിതം തുടങ്ങുമ്പോൾ കാസർകോട് ജില്ല രൂപീകരിച്ചിട്ടില്ല. വിദ്യാർഥി പ്രസ്ഥാന കാലം മുതൽ കോടിയേരിക്കൊപ്പം പ്രവർത്തിച്ച ഒട്ടേറെപ്പേർ ഇപ്പോളും ജില്ലയിലുണ്ട്. സൗമ്യനും സഹൃദയനുമായ പ്രിയ സഖാവിന്റെ വേർപാടിന്റെ നൊമ്പരത്തിലാണു ജില്ലയിലെ പാർട്ടി പ്രവർത്തകരെല്ലാം. പ്രവർത്തിച്ച പാർട്ടിക്കുമപ്പുറം സ്വീകാര്യത കോടിയേരിക്ക് എല്ലായിടത്തുമുണ്ടായിരുന്നു എന്ന് മരണ ശേഷമുള്ള പ്രതികരണങ്ങൾ തെളിയിക്കുന്നു.

പാർട്ടിക്കതീതമായ വ്യക്തിബന്ധങ്ങൾ പുലർത്തുന്ന നേതാവായിരുന്നു കോടിയേരി. സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോഴും അഭ്യന്തര മന്ത്രിയായിരിക്കുമ്പോഴും ജില്ലയുടെ വികസന പ്രശ്‌നങ്ങളിൽ അനുഭാവപൂർവമായ പരിഗണന നൽകാൻ എക്കാലവും അദ്ദേഹം ശ്രദ്ധിച്ചു. തിരഞ്ഞെടുപ്പു കാലത്ത് സ്ഥാനാർഥി നിർണയ സമയങ്ങളിലും സിപിഐയുമായി തർക്കങ്ങൾ ഉടലെടുത്ത സാഹചര്യങ്ങളിൽ പ്രശ്നപരിഹാരത്തിലുമൊക്കെ കോടിയേരി നയപരമായി ഇടപെട്ടു.

സങ്കീർണമായ പ്രശ്നങ്ങൾ പോലും അദ്ദേഹത്തിന്റെ നിലപാടുകൾ കൊണ്ട് പരിഹരിക്കപ്പെട്ടു. കഴിഞ്ഞ വർഷം ഡിസംബർ 26നു നടന്ന സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ്‌ ഉദ്‌ഘാടനമാണ്‌ അദ്ദേഹം സജീവമായി പങ്കെടുത്ത കാസർകോട്‌ ജില്ലയിലെ അവസാന പരിപാടി. കോടിയേരി ബാലകൃഷ്ണന്റെ വേർപാടിൽ അനുശോചിച്ച് സർവകക്ഷി അനുശോചന യോഗം ഇന്ന് കാഞ്ഞങ്ങാട് നടക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com