ADVERTISEMENT

രാജപുരം∙ മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ച പനത്തടി, കള്ളാര്‍ പഞ്ചായത്തുകളിലെ ദുരിതാശ്വാസ ക്യാംപുകള്‍ ഇ.ചന്ദ്രശേഖരന്‍ എംഎൽഎ, കലക്ടർ കെ.ഇൻപശേഖർ, സബ് കലക്ടർ സൂഫിയാൻ അഹമ്മദ് എന്നിവർ സന്ദർശിച്ചു. പനത്തടി പഞ്ചായത്തിലെ കമ്മാടി പത്തുകുടിയിലെ 8 കുടുംബങ്ങളെ കഴിഞ്ഞ ദിവസം കമ്യൂണിറ്റിഹാളിൽ മാറ്റിപ്പാർപ്പിച്ചിരുന്നു. 

കൂടാതെ കലക്ടറുടെ നിർദേശത്തെ തുടർന്ന് ബുധനാഴ്ച രാത്രി മറാട്ടിച്ചേരിയിലെ 7 കുടുംബങ്ങളെ മാപ്പിളകജെ എന്ന സ്ഥലത്ത് തോട്ടം ഉടമകളുടെ ബംഗ്ലാവിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഈ രണ്ട് സ്ഥലങ്ങളിലും സന്ദർശനം നടത്തി. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, വൈസ് പ്രസിഡന്റ് പി.എം.കുര്യാക്കോസ്, സ്ഥിരം സമിതി അധ്യക്ഷൻ രാധാകൃഷ്ണ ഗൗഡ, ബ്ലോക്ക്‌ പഞ്ചായത്തംഗം അരുൺ രംഗത്തുമല,

കള്ളാർ പ‍ഞ്ചായത്തിലെ ചുള്ളിക്കരയിലെ ക്യാംപിൽ എത്തിയ ഇ.ചന്ദ്രശേഖരൻ എംഎൽഎ, കലക്ടർ കെ.ഇൻപശേഖർ എന്നിവർ ക്യാംപ് അംഗങ്ങളുമായി സംസാരിക്കുന്നു.
കള്ളാർ പ‍ഞ്ചായത്തിലെ ചുള്ളിക്കരയിലെ ക്യാംപിൽ എത്തിയ ഇ.ചന്ദ്രശേഖരൻ എംഎൽഎ, കലക്ടർ കെ.ഇൻപശേഖർ എന്നിവർ ക്യാംപ് അംഗങ്ങളുമായി സംസാരിക്കുന്നു.

തഹസിൽദാർ പി.വി.മുരളി, ടിഡിഒ അബ്ദുല്‍ സലാം, വില്ലേജ് ഓഫിസർ എം.റെയ്നി, കൃഷി ഓഫിസർ അരുൺ ജോസ്, ഫോറസ്റ്റ് ഓഫിസർ ബി.സേസപ്പ, റാണിപുരം വിഎസ്എസ് പ്രസിഡന്റ് എസ്.മധുസൂദനൻ, ഓട്ടമല വിഎസ്എസ് പ്രസിഡന്റ് എം.ബാലകൃഷ്ണൻ തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.കള്ളാർ പഞ്ചായത്തിലെ ചുള്ളിക്കര ഗവ.എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപും എംഎൽഎ, കലക്ടർ എന്നിവർ സന്ദർശിച്ചു.

പഞ്ചായത്ത് പ്രസിഡന്റ്‌ ടി.കെ.നാരായണൻ, കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം, സബ് കലക്ടർ സുഫിയാൻ അഹമ്മദ്, ജോയിന്റ് ഡയറക്ടർ ജയ്സൺ മാത്യു, ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ,തഹസിൽദാർ, ടിഡിഒ, വില്ലേജ് ഓഫിസർ റൂഖിയ പാട്ടില്ലത്ത്, സ്ഥിരം സമിതി അധ്യക്ഷൻ കെ.ഗോപി, മലവേട്ടുവ മഹാസഭ നേതാക്കൾ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com