ADVERTISEMENT

മംഗളൂരു / കാസർകോട് ∙ മംഗളൂരുവിലേക്ക് കാസർകോട് നിന്ന് കെഎസ്ആർടിസി ബസ് യാത്രാ നിരക്കിൽ വർധന. കർണാടക ആർടിസി 6 രൂപയും കേരള ആർടിസി 5 രൂപയും വർധിപ്പിച്ചു. നിരക്ക് വർധന കാസർകോട് ഉൾപ്പെടെയുള്ള ജില്ലകളിൽ നിന്ന് അതിർത്തി കടന്ന് യാത്ര ചെയ്യുന്നവർക്ക് തിരിച്ചടിയായി. 75 രൂപയിൽ നിന്ന് 15 ശതമാനത്തിൽ കൂടുതലുള്ള വർധനയോടെ 6 രൂപ കൂട്ടി 81 രൂപയാണ് കാസർകോട്–മംഗളൂരു കർണാടക ആർടിസിയുടെ പുതിയ നിരക്ക്. അതേ സമയം കേരള ആർടിസി 74 രൂപയിൽ നിന്ന് 80 രൂപയായാണ് വർധിപ്പിച്ചത്. 

ജില്ലയിൽ നിന്ന് എല്ലാ ദിവസവും മംഗളൂരുവിലേക്കും തിരിച്ചും ജോലിക്കും, ആശുപത്രി ആവശ്യങ്ങൾക്കും മറ്റുമായി യാത്ര ചെയ്യുന്നവരെയാണ് നിരക്കു വർധന സാരമായി ബാധിക്കുന്നത്. ജനുവരി 5ന് പുതുക്കിയ നിരക്ക് നിലവിൽ വന്നപ്പോൾ ഒട്ടേറെ ആളുകൾ പ്രതിഷേധവുമായി രംഗത്തെത്തി. കെഎസ്ആർടിസിയെ ആശ്രയിച്ച് മാത്രം ദിവസവും അതിർത്തി കടന്ന് യാത്ര ചെയ്യുന്നവർ ഒട്ടേറെയാണ്. കച്ചവട ആവശ്യങ്ങൾക്ക് എത്തുന്നവർ, സ്ഥിരം തൊഴിലെടുക്കുന്ന ആളുകൾ, ആശുപത്രികളിലേക്ക് എത്തുന്ന രോഗികൾ തുടങ്ങിയ യാത്രക്കാർക്കാണ് പുതിയ മാറ്റം ഇരുട്ടടിയായി മാറിയത്. നിലവിൽ മംഗളൂരുവിൽ നിന്ന് കാസർകോട്ടേക്കും തിരിച്ചും ഇരു സംസ്ഥാനങ്ങളിൽ നിന്നായി 36 ബസുകളാണ് സർവീസ് നടത്തുന്നത്.

മംഗളൂരുവിലേക്കുള്ള കർണാടക  ആർടിസിയുടെ പുതിയ നിരക്ക്
∙ കാസർകോട് നിന്ന്          81
∙ ഉപ്പളയിൽ നിന്ന്                 55
∙ ഹൊസങ്കടിയിൽ നിന്ന്   49
∙ തലപ്പാടിയിൽ നിന്ന്        36

ദിവസവും അഞ്ച് ട്രിപ്പാണ് കാസർകോട്–മംഗളൂരു റൂട്ടിൽ പോയി വരുന്നത്. ടിക്കറ്റ് നിരക്ക് വർധനയ്ക്ക് ശേഷം യാത്രക്കാരുടെ എണ്ണത്തിൽ കുറവ് വരുന്നുണ്ട്.

കർണാടക ആർടിസിയുടെ ജനദ്രോഹ നടപടി അന്തർ സംസ്ഥാന യാത്രക്കാരെ സാരമായി ബാധിക്കും. സൗജന്യ യാത്രയുടെ ഗുണഫലം കുടുംബങ്ങൾക്ക് നഷ്ടമാകും. സ്ഥിരം യാത്രക്കാരുടെ കുടുംബ ബജറ്റ് തന്നെ താളം തെറ്റിക്കുന്ന നടപടിക്ക് എതിരെ വലിയ പ്രതിഷേധം ഉയരണം.

 

 

English Summary:

Kasaragod to Mangalore bus fares have increased significantly. This fare hike, impacting daily commuters and those needing frequent border crossings, has resulted in protests following the January 5th implementation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com