ADVERTISEMENT

നീലേശ്വരം ∙ ദേശീയപാത വികസനം മൂലം ദുരിതക്കയത്തിലായി നീലേശ്വരം മാർക്കറ്റ്. നിർമാണത്തിനിടെ രൂപപ്പെട്ട കുഴിയിൽ വീണ് പരുക്ക് പറ്റിയ തൈക്കടപ്പുറത്തെ ടി.പി.കാർത്യായനി ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. ഒരു മാസത്തെ വരുമാനം പോയി, കൂടാതെ ഇരുപതിനായിരം രൂപയ്ക്ക് മുകളിൽ ചികിത്സയ്ക്കും ചെലവായി.കൂട് വിട്ട് കൂട് മാറുന്ന കിളികളെപ്പോലെയാണ് ഞങ്ങളുടെ സ്ഥിതി എന്നാണ് 30 വർഷമായി മാർക്കറ്റിൽ മീൻ വിൽപന നടത്തുന്ന കാർത്യായനി പറയുന്നത്. ശൗചാലയ സൗകര്യമില്ല, പൊടി കൊണ്ടുണ്ടാവുന്ന അസുഖങ്ങൾ വേറെ. നൂറുകണക്കിന് ഭാരവാഹനങ്ങൾ ചീറിപ്പായുന്ന അപകടസാധ്യത കൂടിയ ദേശീയപാതയോരത്താണ് വിൽപന. കുറച്ച് അകലെ മാറി വേറെയും മീൻ വിൽപനക്കാർ ഇരിക്കുന്നുണ്ട്. മാർക്കറ്റിലെ ഓട്ടോക്കാരുടെയും സ്ഥിതി മറിച്ചല്ല. മൂന്ന് സ്ഥലങ്ങളിലായാണ് പാർക്ക് ചെയ്തിരിക്കുന്നത്. അതും ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കണം.മീൻ വിൽപനയ്ക്കായും ഓട്ടോ സ്റ്റാൻഡിനായും നിലവിലുള്ള സ്ഥലത്തിനടുത്ത് സ്ഥിരമായ സംവിധാനം ഒരുക്കണമെന്നതാണ് ഇവരുടെ ആവശ്യം.മാർക്കറ്റിലെ ദേശീയപാത നിർമാണ പ്രവൃത്തികൾ മേയ് മാസത്തോടെ പൂർത്തീകരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് കരാറുകാരായ മേഘ കൺസ്ട്രക്ഷൻ കമ്പനി അധികൃതർ അറിയിച്ചു.

English Summary:

Nileshwaram market's ongoing national highway construction is causing significant distress for vendors and drivers. Injuries, lack of facilities, and safety concerns highlight the urgent need for a permanent solution before May, when the construction is expected to conclude.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com