ADVERTISEMENT

തൃക്കണ്ണാട് ∙ ത്രയംബകേശ്വര ക്ഷേത്രത്തിൽ ചുഴലിക്കാറ്റിൽ ഇളകി ചെരിഞ്ഞത് കാരണം നീക്കം ചെയ്ത 175 വർഷം പഴക്കമുള്ള കൊടിമരം ആചാര പ്രകാരം ദഹിപ്പിച്ചു. ക്ഷേത്രത്തിന്റെ വടക്കു ഭാഗത്ത് മൈതാനത്ത് 8 അടി വീതം നീളത്തിലും വീതിയിലും ഒരടി ആഴത്തിലും കുഴി എടുത്ത് ചുറ്റും കല്ല് കെട്ടിയ ഹോമകുണ്ഡത്തിലാണ്  ഇന്നലെ രാവിലെ ആറരയോടെ ദഹിപ്പിക്കൽ കർമം ആരംഭിച്ചത്. 

അതിനു മുൻപ് കൊടിമരത്തിന്റെ കരിങ്കൽ തറ ഉൾപ്പെടെ നീക്കം ചെയ്തിരുന്നു. തന്ത്രി ഉളിയ വിഷ്ണു ആസ്ര, മേൽശാന്തി നവീൻചന്ദ്ര കായർത്തായ എന്നിവരുടെ കാർമികത്വത്തിൽ നിർമാല്യധാരി ചണ്ഡേശ്വരനു ഒരു മണിക്കൂർ നീണ്ട സമർപ്പണഹോമക്രിയ നടത്തിയ ശേഷമായിരുന്നു ദഹനം. 600 തേങ്ങയുടെ ചകിരി, 1500 തേങ്ങയുടെ ചിരട്ട, ഒരു ക്വിന്റൽ പ്ലാവിന്റെ വിറക് എന്നിവ ഹോമകുണ്ഡത്തിൽ അടുക്കി വച്ചായിരുന്നു മുറിച്ച കൊടിമരത്തടികൾ ഇതിൽ വച്ചത്. തുടർന്ന് നെയ്യ് ഒഴിച്ചു ഇതിലേക്ക് ശ്രീകോവിലിലെ വിളക്കിൽ നിന്നു കൊളുത്തിയ അഗ്നി പകർന്നു. 5 കിലോഗ്രാം നെയ്യ് ആണ് ഇതിനു ഉപയോഗിച്ചത്. 

എക്സിക്യൂട്ടീവ് ഓഫിസർ കെ.പി.സുനി‍ൽകുമാർ, ട്രസ്റ്റിബോർഡ് ചെയർമാൻ വി.ബാലകൃഷ്ണൻ നായർ, പാരമ്പര്യ ട്രസ്റ്റി അംഗങ്ങളായ മേലത്ത് സത്യനാഥൻ നമ്പ്യാർ, ഇടയില്യം ശ്രീവത്സൻ നമ്പ്യാർ എന്നിവർ നേതൃത്വം നൽകി. പുതിയ കൊടിമരം സ്ഥാപിക്കുന്നതിന് ട്രസ്റ്റി ബോർഡ് യോഗം ചേർന്നു മലബാർ ദേവസ്വം ബോർഡിന്റെ അനുമതി തേടും.  അനുമതി ലഭിച്ച ശേഷമായിരിക്കും പുതിയ കൊടിമരത്തിനുള്ള തടി കണ്ടെത്തുന്നത് ഉൾപ്പെടെയുള്ള നടപടികൾ ആരംഭിക്കുക.

English Summary:

Thrikkannad flagstaff cremation marks the end of an era for the Tryambakeshwara Temple. The 175-year-old kodimaram, damaged by a recent cyclone, was given a respectful and ritualistic farewell.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com