ADVERTISEMENT

ചാത്തന്നൂർ∙ ഉത്ര മരിച്ച കേസിൽ അറസ്റ്റിലായ സൂരജിന് അണലിയെ വിൽക്കുന്നതിനു ഒരുമാസം മുൻപ് കല്ലുവാതുക്കൽ ചിറക്കര കുളത്തൂർക്കോണം ആർ.എസ്.ഭവനിൽ ചാവരുകാവ് സുരേഷിനു മൂർഖൻ പാമ്പിന്റെ കടിയേറ്റു. അത്യാസന്ന നിലയിലായെങ്കിലും ചികിത്സയ്ക്ക് ശേഷം പുറത്തു വന്നു 2 തവണയാണ് സൂരജിനു പാമ്പിനെ വിലയ്ക്കു നൽകിയത്. കഴിഞ്ഞ ജനുവരി 29നു പാരിപ്പള്ളി ജവാഹർ ജംക്‌ഷനു സമീപം ഒരു വീട്ടിലെ ഷെഡിൽ നിന്നും മൂർഖനെ പിടികൂടുന്നതിനിടെയാണ് സുരേഷിനു കടിയേറ്റത്.

കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു ചികിത്സ. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി ആഴ്ചകൾ കഴിഞ്ഞപ്പോഴാണ് അണലിയെ വിൽക്കുന്നത്. കൊലക്കേസിൽ അറസ്റ്റിലായതിനു പിന്നാലെ സുരേഷിന്റെ വീട്ടിൽ വനം വകുപ്പു നടത്തിയ പരിശോധനയിൽ കരിമൂർഖൻ പാമ്പിനെ കണ്ടെടുത്തിരുന്നു. പ്ലാസ്റ്റിക് ടിന്നിൽ സുക്ഷിച്ചിരിക്കുകയായിരുന്നു. വനംവകുപ്പ് അഞ്ചൽ റേഞ്ച് അധികൃതർ ആണ് റെയ്ഡ ് നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com