ADVERTISEMENT

കൊട്ടാരക്കര ∙ അരനൂറ്റാണ്ടു മുൻപ്, കുഞ്ഞാലി മരയ്ക്കാർ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ മലയാളികളുടെ പ്രിയനടൻ കൊട്ടാരക്കര ശ്രീധരൻ നായരെ അനുസ്മരിച്ച് പുതിയ ‘കുഞ്ഞാലി മരയ്ക്കാർ’ നടൻ മോഹൻലാൽ. പുതിയ സിനിമയുടെ റിലീസിനുള്ള ഒരുക്കങ്ങൾക്കിടെ, 19ന് കൊട്ടാരക്കര ശ്രീധരൻ നായരുടെ 34–ാം ചരമവാർഷിക ദിനത്തിൽ നടന്ന ഓൺലൈൻ അനുസ്മരണ പരിപാടിയിലാണ് മോഹൻ ലാൽ ഓർമകൾ പങ്കുവച്ചത്.

1967ലെ ‘കുഞ്ഞാലി മരയ്ക്കാർ’ സിനിമയ്ക്ക് അന്ന് ഏറ്റവും നല്ല ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു. അതുല്യ പ്രതിഭയാണെന്ന് കൊട്ടാരക്കരയെന്ന്  മോഹൻലാൽ പറഞ്ഞു. ഏറ്റവും ഉയർന്ന തലത്തിലാണ് അദ്ദേഹത്തെ കാണുന്നത്. കുഞ്ഞാലി മരയ്ക്കാർ, വേലുത്തമ്പി ദളവ, ചെമ്പൻകുഞ്ഞ്... അവിസ്മരണീയ കഥാപാത്രങ്ങൾ ഒട്ടേറെ. ‘മിഴിനീർ പൂക്കൾ’ എന്ന ചിത്രത്തിൽ അദ്ദേഹത്തോടൊപ്പം അഭിനയിക്കാനും ഭാഗ്യം ലഭിച്ചു.

മക്കൾക്കും ചെറുമകനും ഒപ്പവും അഭിനയിച്ചെന്നും ലാൽ പറഞ്ഞു. അനുസ്മരണം പി.അയിഷ പോറ്റി എംഎൽഎ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ ഡോ. പി.എൻ.ഗംഗാധരൻ നായർ അധ്യക്ഷത വഹിച്ചു. നടൻമാരായ ബാലചന്ദ്രമേനോൻ, ജയറാം, സിദ്ധാർഥ് ശിവ, രാജേഷ് ശർമ, ഗാനരചയിതാവ് സുജേഷ് ഹരി, ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ്  ആർ. കൃഷ്ണകുമാർ, ജി. കലാധരൻ, സൈനുലാബ്ദീൻ എന്നിവരും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com