പൂജകൾ പഠിപ്പിക്കാനെന്ന പേരിൽ വിളിച്ചുവരുത്തി, കൗമാരക്കാരന് പീഡനം: പൂജാരിമാർക്ക് 5 വർഷം കഠിനതടവ്
Mail This Article
×
കൊല്ലം ∙ കൗമാരക്കാരനെ പീഡനത്തിന് ഇരയാക്കിയ കേസിൽ 2 പൂജാരിമാർക്ക് 5 വർഷം കഠിന തടവും 10,000 രൂപ വീതം പിഴയും. പൂജകൾ പഠിപ്പിക്കാനെന്ന പേരിൽ കുട്ടിയെ വീട്ടിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിൽ ബിനു, വിവേക് എന്നിവരെയാണു കൊല്ലം ഒന്നാം അഡീഷനൽ സെഷൻസ് കോടതി (പോക്സോ പ്രത്യേക കോടതി) ജഡ്ജി എൻ.ഹരികുമാർ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 3 മാസം കൂടി തടവ് അനുഭവിക്കണം. 2017ലാണ് സംഭവം. കിഴക്കേകല്ലട പൊലീസാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ സി.മുണ്ടയ്ക്കൽ ഹാജരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.