ഇതുവരെ കാണാത്ത ‘കാമുകനായി' കുട്ടിയെ കൊലപ്പെടുത്തി; മറ്റാരെയോ സംരക്ഷിക്കാനെന്ന് സൂചന
Mail This Article
കാമുകനെ കണ്ടെത്താനാകാതെ പൊലീസ്
കാമുകനെക്കുറിച്ചു രേഷ്മ പറഞ്ഞ മൊഴികൾ പലതും കളവാണെന്നാണു പൊലീസിന്റെ നിഗമനം. അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ഇതുവരെ കാണാത്ത ‘കാമുകനെ’ അവതരിപ്പിക്കുന്നതെന്നും സംശയിക്കുന്നുണ്ട്. രേഷ്മ പറഞ്ഞ വിവരങ്ങൾക്കു സമാനമായ ഫെയ്സ് ബുക് അക്കൗണ്ട് ഉടമയെ കണ്ടെത്താനുള്ള ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല.
മറ്റാരെയോ സംരക്ഷിക്കാൻ കാമുകനെക്കുറിച്ചു കളവായ വിവരങ്ങൾ നൽകിയെന്നാണു പൊലീസിന്റെ സംശയം. സംഭവത്തിൽ കാമുകനു പങ്കില്ലെന്നാണു രേഷ്മയുടെ മൊഴി. കുറച്ചു നാളുകളായി കാമുകനെ സമുഹമാധ്യമത്തിലുടെ ബന്ധപ്പെടുന്നില്ലെന്നും രേഷ്മ പറയുന്നു.
ഇതിനിടെ രേഷ്മയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന മറ്റുചിലരെക്കുറിച്ചു പൊലീസിനു സൂചന ലഭിച്ചു. രേഷ്മ റിമാൻഡിൽ കഴിയുന്ന വേളയിൽ ഫോണിലേക്കെത്തിയ ചില സന്ദേശങ്ങളും കോളുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. രേഷ്മ, മാതാപിതാക്കളായ സുന്ദരേശൻപിള്ള, സീത എന്നിവരുടെ ഫോണുകളിൽ നിന്നുളള വിവരങ്ങൾ ശേഖരിക്കാൻ സൈബർ സെല്ലിനു കൈമാറി.
രേഷ്മയുടെ ഭർത്താവ് വിഷ്ണു വൈകാതെ നാട്ടിൽ എത്തുമെന്നാണു വിവരം. ഭർത്താവിനെ ചോദ്യം ചെയ്യുമ്പോൾ രേഷ്മയുടെ മൊഴികളിൽ വൈരുധ്യമുണ്ടെങ്കിൽ കണ്ടെത്താൻ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. കൊലക്കുറ്റം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണു രേഷ്മയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.