ADVERTISEMENT

ചടയമംഗലം∙ കെഎസ്ആർടിസി ബസ് കാറുകളിൽ ഇടിച്ച സംഭവത്തിൽ കാർ ഡ്രൈവറെ പ്രതിയാക്കിയ പൊലീസ് ഒടുവിൽ തിരുത്തി. കാർ ഡ്രൈവർ തിരുവനന്തപുരം ചെങ്കോട്ടുകോണം റോഡിൽ ഞാണ്ടൂർക്കോണത്ത് പങ്കജ് എൻക്ലേവിൽ ഷൈൻ മാത്യുവിനെ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കിയതായി ഇൻസ്പെക്ടർ കെ. ബിജു അറിയിച്ചു.

എംസി റോഡിൽ നിലമേൽ പുതുശ്ശേരിയിൽ കഴിഞ്ഞ നാലിനായിരുന്നു നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കാറുകളിലും വൈദ്യുത പോസ്റ്റിലും ഇടിച്ചു നിന്നത്. സിസി ടിവി ദൃശ്യം പരിശോധിക്കാതെയും കെഎസ്ആർടിസി ഡ്രൈവറുടെ രാഷ്ട്രീയ സ്വാധീനം മൂലവും കാർ ഡ്രൈവർ ഷൈൻ മാത്യുവിന്റെ പേരിൽ കേസെടുത്തതായി ആരോപണം ഉയർന്നു. ഷൈൻ മാത്യു റൂറൽ എസ്പിക്കു പരാതി നൽകി.

ഇദ്ദേഹം ഹാജരാക്കിയ സിസി ടിവി ദൃശ്യം പൊലീസ് പരിശോധിച്ചു. കുറ്റക്കാരൻ കെഎസ്ആർടിസി ബസ് ഡ്രൈവർ ആണെന്നു വ്യക്തമായതോടെ കാർ ഡ്രൈവറെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ നടപടി സ്വീകരിച്ചതായി ഇൻസ്പെക്ടർ അറിയിച്ചു. പരാതി ഇല്ലെന്ന് എഴുതി നൽകിയാലേ ജിഡി എൻട്രി നൽകൂവെന്നു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ്ഐ പറഞ്ഞതായും ഷൈൻ മാത്യു പരാതിയിൽ പറഞ്ഞിരുന്നു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ്ഐയ്ക്കെതിരെ നടപടി ഉണ്ടായേക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com