ADVERTISEMENT

കൊല്ലം∙ ജില്ലയിൽ കോവിഡ് ബാധിതർ വീണ്ടും കൂടുന്നു. ഇന്നലെ 678 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ടിപിആർ 16.1. ഇതര സംസ്ഥാനത്ത് നിന്നെത്തിയ 17 പേർക്കും അഞ്ച് ആരോഗ്യ പ്രവർത്തകർക്കും വിദേശത്തുനിന്ന് എത്തിയ നാല് പേർക്കും സമ്പർക്കം വഴി 652 പേർക്കുമാണ് കോവിഡ് ബാധ. 126 പേർ കോവിഡ് മുക്തി നേടി.കൊല്ലം കോർപറേഷൻ 171 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുനിസിപ്പാലിറ്റികളിൽ പുനലൂർ- 28, കരുനാഗപ്പള്ളി, കൊട്ടാരക്കര എന്നിവിടങ്ങളിൽ 16 വീതവും പരവൂർ -11 എന്നിങ്ങനെയാണ് രോഗികൾ.

പഞ്ചായത്തുകളിൽ മൈലം 15, കല്ലുവാതുക്കൽ, തഴവ പ്രദേശങ്ങളിൽ 14 വീതവും പിറവന്തൂർ, പൂതക്കുളം ഭാഗങ്ങളിൽ 13 വീതവും ആദിച്ചനല്ലൂർ, ഇളമാട്, ഇളമ്പള്ളൂർ,ചവറ,പത്തനാപുരം എന്നിവിടങ്ങളിൽ 12 വീതവും പന്മന, മേലില,ശാസ്താംകോട്ട പ്രദേശങ്ങളിൽ 11 വീതവും വിളക്കുടി- 10, അഞ്ചൽ, ഇടമുളയ്ക്കൽ, കരവാളൂർ, കുണ്ടറ,തൃക്കോവിൽവട്ടം, വെട്ടിക്കവല, ഭാഗങ്ങളിൽ ഒൻപത് വീതവും കരീപ്ര, കുലശേഖരപുരം, കൊറ്റങ്കര,ചിറക്കര, നെടുമ്പന, പോരുവഴി,മയ്യനാട് എന്നിവിടങ്ങളിൽ എട്ടു വീതവും ഉമ്മന്നൂർ, കടയ്ക്കൽ, കുളത്തൂപ്പുഴ, ചാത്തന്നൂർ, തലവൂർ, നെടുവത്തൂർ, വെളിനല്ലൂർ, ഭാഗങ്ങളിൽ ഏഴു വീതവും അലയമൺ, എഴുകോൺ,ഓച്ചിറ,ചിതറ,പെരിനാട്, ശൂരനാട് വടക്ക് പ്രദേശങ്ങളിൽ ആറ് വീതവും ഇട്ടിവ, എരൂർ, തെക്കുംഭാഗം, തൊടിയൂർ, പൂയപ്പള്ളി, വെളിയം എന്നിവിടങ്ങളിൽ അഞ്ച് വീതവും കുളക്കട, ക്ലാപ്പന,പനയം,മൈനാഗപ്പള്ളി പ്രദേശങ്ങളിൽ നാലു വീതവും ആലപ്പാട്, പട്ടാഴി ഭാഗങ്ങളിൽ മൂന്നു വീതവുമാണ് രോഗബാധിതർ. മറ്റിടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് കോവിഡ് ബാധിതരുടെ എണ്ണം.

വീണ്ടും സമൂഹവ്യാപന ഭീഷണി

ജില്ലയിൽ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടതോടെ സമൂഹവ്യാപന ഭീഷണി വീണ്ടും ഉയരുന്നു. ജില്ലയിൽ മൂന്ന് കോവിഡ് ക്ലസ്റ്ററുകൾ കണ്ടെത്തിയതിൽ രണ്ടും വിദ്യാഭ്യാസ മേഖലയിലാണ്. ടികെഎം എൻജിനീയറിങ് കോളജിൽ 54 വിദ്യാർഥികൾ പോസിറ്റീവ് ആയെന്നാണ് വിവരം. ഇവിടെ വിദ്യാർഥികൾ പനിയുള്ളത് മറച്ചുവച്ച് പരീക്ഷയെഴുതാൻ വന്നതാണ് വ്യാപനത്തിനു കാരണമായതെന്ന് സൂചനയുണ്ട്. പേരയം സെന്റ് ആന്റണീസ് സ്കൂളിൽ പതിനഞ്ചോളം പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. ഭൂരിഭാഗവും അധ്യാപകരാണ്. പാലത്തറ മേഖലയിൽ ക്വാറന്റീനിലുള്ള ഇതരസംസ്ഥാന തൊഴിലാളികളിൽ പത്തോളം പേർക്ക് കോവിഡ് ഉണ്ട്. ഇവർ ബിഹാറിൽ നിന്ന് വന്നവരാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com