സുനിൽകുമാറിന്റെ വീടിന്റെ മട്ടുപ്പാവിൽ താമരച്ചന്തം, 102 ഇനം താമര..
Mail This Article
കടയ്ക്കൽ∙ വിവിധ വർണങ്ങളിൽ വീടിന്റെ മട്ടുപ്പാവിൽ 'താമരച്ചന്തം' വിരിയിച്ച് ഒരു കുടുംബം. കുമ്മിൾ തുളസിമുക്ക് പ്ലാവിള വീട്ടിൽ എ.സുനിൽ കുമാറും കുടുംബവുമാണ് വീടിനും പരിസരത്തും മട്ടുപ്പാവിലും താമര പൂക്കളുടെ പൂങ്കാവനം തീർത്തിരിക്കുന്നത്. കേരളത്തിലും വിദേശത്തുമുള്ള 102 ഇനം താമര ചെടികൾ ഇവിടെയുണ്ട്.
ഭാര്യ വി.ജയലക്ഷ്മി, മക്കളായ അദ്വൈത്, ആദി ലക്ഷ്മി എന്നിവർ ചെടികളുടെ സംരക്ഷണത്തിനു സുനിൽ കുമാറിനൊപ്പമുണ്ട്.പൂക്കൾ ഇപ്പോൾ സുനിൽ കുമാറിന്റെ വരുമാന മാർഗവുമാണ്. ആദ്യം വീടിന്റെ മുന്നിൽ ഒരു താമര നട്ടു പിടിപ്പിച്ചു. തുടർന്ന് മട്ടുപ്പാവ് പൂർണമായും താമര ചെടികൾ കൊണ്ടു നിറച്ചു.
പിങ്ക്ക്ലൗഡ്, ബുച്ച, അഫക്‌ഷൻ 16, വാസുകി, സുഭദ്ര, ബെല്ലാ ലൗ, ചന്ദ്രഭാഗ, റാണി റെഡ്, അഖി, തമോ, ലക്ഷ്മി,ചൈനീസ് റെഡ് ഷംഗായ് ഉൾപ്പെടെ ഇനത്തിൽപെട്ടവയാണ് ഉള്ളത്. കുമ്മിളിൽ നൂപുരര നൃത്ത കലാ ക്ഷേത്രം നടത്തുകയാണ് സുനിൽ കുമാർ.