ADVERTISEMENT

ഇരവിപുരം∙ അച്ഛനെയും സമീപവാസിയായ വയോധികയെയും കഴുത്തറുത്തു കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. കയ്യാലയ്ക്കൽ സക്കീർ ഹുസൈൻ നഗറിൽ ഹാഷിർ(31)നെയാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് 4ന് കയ്യാലയ്ക്കൽ പട്ടാണിതങ്ങൾ നഗറിലായിരുന്നു സംഭവം. ഹാഷിർ, അച്ഛൻ നൂറുദ്ദീനെ കത്തിവച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്നത് അടുത്ത വീട്ടിലെ ജമീല (64) കാണാനിടയായി. ഇതോടെ ഹാഷിർ ജമീലയുടെ വീട്ടിൽ അതിക്രമിച്ചു കയറി കൈവശം കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് ജമീലയുടെ കഴുത്തിന് വെട്ടുകയായിരുന്നു.

കഴുത്തിനു പിറകിൽ മുറിവേറ്റ നൂറുദ്ദീനെ  മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിനും കൈയ്ക്കും പരുക്കേറ്റ ജമീലയെ മേവറത്തെ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരവിപുരം ഇൻസ്പെക്ടർ വി.വി. അനിൽകുമാർ, എസ്ഐമാരായ ജയേഷ്, അരുൺഷാ, സിപിഒമാരായ ലതീഷ് മോൻ, അഭിലാഷ്, അനീഷ്, എന്നിവരുൾപ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com