ADVERTISEMENT

കരുനാഗപ്പള്ളി ∙ കനത്ത മഴയിൽ കുലശേഖരപുരം സംഘപ്പുര മുക്കിനു പടിഞ്ഞാറ് കപ്പലണ്ടി മുക്കിനു സമീപമുള്ള മക്കാട്ട് കിഴക്കതിൽ സുരേഷിന്റെ വീടിന്റെ അടുക്കള ഭാഗം തകർന്നു വീണു. ജോലി കഴിഞ്ഞെത്തിയ സുരേഷിന്റെ ഭാര്യ രജനി അടുക്കളയിൽ ആഹാരം പാകം ചെയ്തു കൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം. ഈ സമയം മക്കളായ അഭിഷേകും, അഭേദും സമീപത്തുണ്ടായിരുന്നെങ്കിലും 

അദ്ഭുതകരമായി രക്ഷപ്പെട്ടു. സുരേഷും ഭാര്യയും മക്കളും കൂടാതെ കാഴ്ച പരിമിതിയുള്ള അച്ഛൻ സുകുമാരനും, അമ്മ ലക്ഷ്മികുട്ടിയും ഇവർക്കൊപ്പമാണ് താമസം. അവശേഷിക്കുന്ന 2 മുറികളുടെ ചുമരുകളും വീഴാറായ നിലയിലാണ്. ഭിന്നശേഷിക്കാരനായ സുരേഷും ഭാര്യ രജനിയും പട്ടിക വിഭാഗത്തിൽ പെട്ടവരാണ്. ഇവർക്ക് വീട് അനുവദിച്ചെങ്കിലും വസ്തു ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടതിനാൽ വീട് വയ്ക്കാൻ കഴിയുന്നില്ലെന്ന് ഇവർ പറയുന്നു.

ശൂരനാട് വടക്ക് ∙ ശക്തമായ മഴയിലും കാറ്റിലും രണ്ട് വീടുകൾ തകരാറിലായി. തെക്കേമുറി സുജാതാലയം സുജാത, കോഴിശേരിൽ റിയാസ് എന്നിവരുടെ വീടുകളാണ് തകർന്നത്. മേഖലയിൽ കൃഷിനാശവും വ്യാപകമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com