ADVERTISEMENT

നെടുമൺകാവ് ∙ ആലപ്പുഴ പഴവീട് സ്വകാര്യ ആശുപത്രിയിലെ അക്കൗണ്ടന്റ് തൂങ്ങി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ചു ജില്ലാ റൂറൽ എസ്പിക്ക് പരാതി നൽകി. നെടുമൺകാവ് കുടിക്കോട് പടിഞ്ഞാറ്റെവിള വീട്ടിൽ ബാബുവിന്റെയും രാധാമണിയുടെയും മകൻ വിഘ്നേഷ് ബാബുവിനെയാണ് (21) കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ആശുപത്രി മാനേജ്മെന്റിന്റെ ഭാഗത്ത് ജോലി സമ്മർദം ഉണ്ടായിരുന്നതായി വിഘ്നേശിന്റെ പിതാവ് ബാബു പറഞ്ഞു. മരിക്കുന്നതിനു ഒരു ദിവസം മുൻപ് ആശുപത്രി മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ള ആലപ്പുഴ റിസോർട്ടിലേക്ക് വിഘ്നേശിനെ മാറ്റി നിയമിച്ചിരുന്നു. മരിക്കുന്ന തലേദിവസം രാത്രി 10നും മാതാവുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. സംഭവത്തിനുശേഷം ഒരിക്കൽ പോലും ആശുപത്രി മാനേജ്മെന്റ് യുവാവിന്റെ കുടുംബവുമായി വീട്ടിൽ എത്തിയോ ഫോണിലോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.

വീട്ടിലും നാട്ടിലും ഒരു പ്രശ്നങ്ങൾ ഇല്ലാത്ത വിഘ്നേഷ് ഒരിക്കലും തൂങ്ങിമരിക്കാൻ സാധ്യതയില്ലെന്നാണ് ബന്ധുക്കളുടെ അഭിപ്രായം. അതിനാ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് എസ്പിക്ക് ബന്ധുക്കൾ പരാതി നൽകിയത്.ആശുപത്രി കന്റീനോട് ചേർന്ന കെട്ടിടത്തിലെ മുറിയിലാണു യുവാവിനെ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com