ADVERTISEMENT

മാങ്കോട്∙ വീടിനു സമീപത്ത് ലഹരിമരുന്ന് ഉപയോഗിച്ചത് ചോദ്യം ചെയ്തവരെ മർദിച്ചതായി പരാതി. മർദനത്തിൽ പരുക്കേറ്റ കരിശനംകോട് സ്വദേശികളായ റസാഖ്, സൽമാൻ, അൻവർഷ, മുഹമ്മദ് ഷാഹിദ്, അജ്മൽ മുഹമ്മദ്, ഷാഹിദ് എന്നിവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ19ന് രാത്രിയിലാണ് സംഭവങ്ങളുടെ തുടക്കം.

നടുമുരുപ്പ് സ്വദേശിയടക്കം ചിലർ കരിശനംകോട് ഭാഗത്ത് വീടിനു മുന്നിലായി രാത്രിയിൽ ലഹരിമരുന്ന് ഉപയോഗിക്കുകയും, ബഹളം വയ്ക്കുകയും ചെയ്തു. നാട്ടുകാർ ഇടപെട്ട് ഇവരെ പറഞ്ഞയയ്ക്കുകയും പൊലീസിൽ പരാതിയും നൽകി. പിന്നീട് 22ന് രാത്രിയിൽ സംഘടിച്ചെത്തിയ പ്രതികൾ വീണ്ടും ലഹരി ഉപയോഗിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത യുവാക്കളെ മർദിച്ചുവെന്നാണ് പരാതി. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com