ADVERTISEMENT

കൊട്ടിയം∙ ആവേശം വാനോളം, മനസ്സു നിറയെ ആഹ്ലാദം, കൺ നിറയെ ആനച്ചന്തം. വർണങ്ങളുടെ ഉത്സവ ആവേശമായി മാറിയ തഴുത്തല ഗജമേളയ്ക്ക് മേളക്കൊഴുപ്പോടെ സമാപനം. കേരളത്തിലെ തലയെടുപ്പിലെ വമ്പൻമാരായ ഗജവീരന്മാർ അണി നിരന്ന ഗജമേള ആവേശകരമായി. 

ക്ഷേത്രത്തിൽ നിന്നു ആറാട്ടു ഘോഷയാത്ര പുറപ്പെട്ടതിനു പിന്നാലെയാണ് വിവിധ പൗരസമിതികൾ അണി നിരത്തിയ കൊമ്പന്മാർ ഗജമേളയ്ക്കായി കൊട്ടിയം ജംക്‌ഷനിലേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ എത്തിയത്. ഗജമേള കാണാൻ ആയിരക്കണക്കിന് ആനപ്രേമികളാണ് തടിച്ചു കൂടിയത്.

തൃക്കടവൂർ ശിവരാജു, പാമ്പാടി രാജൻ, പുതുപ്പള്ളി കേശവൻ, ഗുരുവായൂർ നന്ദൻ, അനന്തപത്മനാഭൻ, ചെന്താമരാക്ഷൻ, പാറന്നൂർ നന്ദൻ, വിഷ്ണു നാരായണൻ ഉൾപ്പെടെയുള്ള ഗജവീരന്മാരാണ് ഗജമേളയ്ക്ക് നേതൃത്വം നൽകിയത്. 25ലധികം ഗജവീരന്മാർ കെട്ടുകാഴ്ചയ്ക്ക് അണിനിരന്നു. ഫ്ലോട്ടുകൾ, വണ്ടിക്കുതിര, വാദ്യമേളങ്ങൾ എന്നിവ ഘോഷയാത്രയ്ക്കു വർണപ്പകിട്ടേകി. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com