വീട് നിലംപൊത്തി; അമ്മയും മകനും കഷ്ടിച്ചു രക്ഷപ്പെട്ടു
Mail This Article
×
അഗസ്ത്യക്കോട് ∙ പാറവിള വാർഡിലെ സജീവ് മന്ദിരത്തിൽ സുശീലയുടെ വീട് തകർന്നു വീണു. സുശീലയും മകനും തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ടായിരുന്നു അപകടം. മേൽക്കൂര തകരുന്ന ശബ്ദം കേട്ടു വേഗം പുറത്ത് ഇറങ്ങാൻ കഴിഞ്ഞതിനാലാണ് അപകടം ഒഴിവായത്. നിലംപൊത്താറായ വീടിനു പകരം അടച്ചുറപ്പുള്ള വീടിനു വേണ്ടി സുശീല ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകൾക്കു നിവേദനങ്ങൾ നൽകിയിരുന്നു, എന്നാൽ പരിഗണിച്ചില്ല.
മേൽക്കൂരയും ഭിത്തികളും പൂർണമായി തകർന്നതിനാൽ താമസിക്കാൻ ഇടമില്ലാതെ ഈ നിർധന കുടുംബം വലിയ പ്രതിസന്ധിയിലായി. പഞ്ചായത്തിൽനിന്നു സഹായം ലഭിക്കുമെന്ന പ്രതീക്ഷ ഈ കുടുംബത്തിനു നഷ്ടമായി. സാമൂഹിക സംഘനകളോ വ്യക്തികളോ സഹായ ഹസ്തം നീട്ടിയില്ലെങ്കിൽ ഇവരുടെ അവസ്ഥ കൂടുതൽ ദയനീയമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.