യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം: 2 പേർക്ക് 6 വർഷം കഠിനതടവ്
Mail This Article
കൊല്ലം ∙ യുവാവിനെ വീട്ടിനുള്ളിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾക്ക് 6 വർഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷിച്ചു. ചിറക്കര കാരംകോട് വാഴത്തോപ്പിൽ വീട്ടിൽ പ്രജുവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ചിറക്കര കാരംകോട് ചരുവിള പുത്തൻവീട്ടിൽ കുഞ്ഞുമോൻ (44), തോട്ടിൻകര പുത്തൻവീട്ടിൽ അനി (41) എന്നിവരെയാണു കൊല്ലം രണ്ടാം അഡിഷനൽ സെഷൻസ് ജഡ്ജി റോയി വർഗീസ് ശിക്ഷിച്ചത്.
കേസിലെ ഒന്നാം പ്രതിയും രണ്ടാം പ്രതിയുടെ സഹോദരനുമായ അനി വിചാരണയ്ക്കിടെ കൊലപ്പെട്ടിരുന്നു. 2012ൽ ആണ് കേസിന് ആസ്പദമായ സംഭവം. മുൻ വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്. ചാത്തന്നൂർ എസ്ഐ ആയിരുന്ന ജസ്റ്റിൻ ജോൺ റജിസ്റ്റർ ചെയ്ത കേസിൽ കൊട്ടിയം ഇൻസ്പെക്ടർ ആയിരുന്ന എസ്.അനിൽകുമാർ ആണു കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി.വിനോദ് ഹാജരായി.