കാത്തിരിപ്പുകേന്ദ്രം തകർത്ത് ടിപ്പർ ലോറി ആറ്റിൽ വീണു
Mail This Article
×
തെന്മല ∙ ടിപ്പർ ലോറി കാത്തിരിപ്പുകേന്ദ്രം തകർത്ത് കഴുതുരുട്ടി ആറ്റിലേക്ക് പതിച്ചു. ആർക്കും പരുക്കില്ല. തിങ്കൾ രാത്രി 11.30ന് കൊല്ലം - തിരുമംഗലം ദേശീയപാതയിൽ മരുകൻപാഞ്ചാലിൽ ആണ് അപകടമുണ്ടായത്. കൊല്ലത്തു നിന്നു തമിഴ്നാട്ടിലെ ക്വാറിയിലേക്കു പോയ ടിപ്പറാണ് അപകടത്തിൽപെട്ടത്.
ദേശീയപാതയോരത്തെ കാത്തിരിപ്പു കേന്ദ്രത്തിൽ ഇടിച്ച ശേഷം റോഡിന്റൈ സംരക്ഷണ ഭിത്തി തകർത്ത് 20 അടിയോളം താഴ്ചയിലുള്ള ആറ്റിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽപെട്ട ടിപ്പർ ആറ്റിൽ നിന്നു കയറ്റാൻ എത്തിയ ക്രെയിൻ, തകർന്ന കാത്തിരിപ്പുകേന്ദ്രം പണിത് നൽകണം എന്നാവശ്യപ്പെട്ട് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ തടഞ്ഞു. ഉടൻ പുനർനിർമിക്കാമെന്ന ഉടമയുടെ ഉറപ്പിനെ തുടർന്ന് ടിപ്പർ കരയ്ക്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.