ADVERTISEMENT

കൊട്ടാരക്കര ∙ അമിത വേഗത്തിൽ ഓടിച്ച ബൈക്കിടിച്ച് തൃക്കണ്ണമംഗൽ സ്വദേശിനി ബിന്ദുകുമാരിയെ (54) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് ഓടിച്ചിരുന്ന ഓടനാവട്ടം കളപ്പില കണ്ണങ്കരകോണം പുത്തൻവീട്ടിൽ ഗോകുൽകൃഷ്ണനെ (20) പൊലീസ് സംഭവസ്ഥലത്തു നിന്നു കസ്റ്റഡിയിലെടുത്തു.  കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെ കടലാവിള ജംക്ഷനു സമീപമാണ് അപകടം.  ഓയൂർ ഭാഗത്തേക്കു പോകുകയായിരുന്നു ബൈക്ക്.

റോഡിൽ ഇടിച്ചിട്ട ശേഷം ബിന്ദുവിനെ വലിച്ചിഴച്ച് ബൈക്ക് 100 മീറ്ററോളം മുന്നോട്ടു പോയി. ബിന്ദുവിന്റെ വാരിയെല്ലിനും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റിറ്റുണ്ട്. ബൈക്ക് അമിത വേഗത്തിൽ പായുന്നതും അപകടം വരുത്തുന്നതും നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിൽ നിന്നു പൊലീസിനു മനസ്സാലായിട്ടുണ്ട്. ബിന്ദുവിന്റെ ബന്ധുക്കളോട് കൊട്ടാരക്കര സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ അപമര്യാദയായി പെരുമാറിയെന്നും പരാതി ഉണ്ട്. ഇതു സംഭന്ധിച്ച് സ്റ്റേഷൻ ഇൻസ്പെക്ടർക്ക് പരാതി നൽകി. അപകടം വരുത്തിയ ബൈക്കും കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കരയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ബിന്ദു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT