ബേക്കറി ജീവനക്കാരിയെ ആക്രമിച്ചു പരുക്കേൽപ്പിച്ച കേസിൽ സ്വകാര്യ ബസ് കണ്ടക്ടർ പിടിയിൽ

Mail This Article
×
ശാസ്താംകോട്ട ∙ ബേക്കറി ജീവനക്കാരിയെ ആക്രമിച്ച കേസിൽ സ്വകാര്യ ബസ് കണ്ടക്ടർ പൊലീസിന്റെ പിടിയിലായി. കുണ്ടറ പേരയം കുമ്പളം പള്ളിക്കു സമീപം വൃന്ദാവനം അരുൺകുമാർ (30) ആണു പിടിയിലായത്. ഭരണിക്കാവിൽ സ്വകാര്യ വ്യക്തി നടത്തുന്ന ബേക്കറിയിൽ കഴിഞ്ഞ ദിവസം വൈകിട്ട് 6.30നാണു സംഭവം. ബേക്കറി ജീവനക്കാരിയായ ശാസ്താംകോട്ട മനക്കര രാധിക ഭവനം രാധികയെ (37) മർദിച്ച ശേഷം കയ്യിൽ കരുതിയ കത്രിക കൊണ്ട് മുഖത്തു കുത്തുകയായിരുന്നു. രാധികയും അരുൺ കുമാറും പരിചയക്കാരാണെന്നും കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തെന്നും പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.