ADVERTISEMENT

ചാത്തന്നൂർ∙ അത്യാധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് ആധുനിക രീതിയിലാണ് ദേശീയപാത നിർമാണമെങ്കിലും ജനങ്ങൾ നട്ടം തിരിയുകയാണ്. മഴ പെയ്താൽ വെള്ളക്കെട്ടും ചെളിക്കൂനയും, വെയിൽ വന്നാൽ പൊടിപൂരം, പുറമേ ഗതാഗതക്കുരുക്കും. ദേശീയപാതയെ ആശ്രയിക്കുന്ന വാഹനങ്ങൾ, യാത്രക്കാർ, പാതയോരത്തെ വ്യാപാരി വ്യവസായികൾ, വീട്ടുകാർ തുടങ്ങിയവരുടെ ദുരിതത്തിന് അറുതിയില്ല.കൊട്ടിയം പരക്കുളം മുതൽ ചാത്തന്നൂർ പൊലീസ് സ്റ്റേഷനു സമീപം വരെയാണ് ഏറെ ദുരിതം. ഇതിൽ തന്നെ കൊട്ടിയം ഇഎസ്ഐ ആശുപത്രി, മൈലക്കാട് അടിപ്പാതയ്ക്ക് സമീപം, തിരുമുക്ക്, ചാത്തന്നൂർ വൈദ്യുതിഭവൻ, ചാത്തന്നൂർ ജംക്‌ഷൻ, പൊലീസ് സ്റ്റേഷനു സമീപം, കല്ലുവാതുക്കൽ പാറ ജംക്‌ഷൻ എന്നിവിടങ്ങൾ കടന്നു കിട്ടാൻ സാഹസപ്പെടണം.കൊട്ടിയം, തിരുമുക്ക്, പാരിപ്പള്ളി ജംക്‌ഷനുകളിൽ മിക്കപ്പോഴും വലിയ ഗതാഗതക്കുരുക്കാണ്. 

സർവീസ് റോഡ് പൂർത്തിയാക്കി ഗതാഗതം തിരിച്ചു വിടാതെ വളരെ വീതികുറഞ്ഞ റോഡിലൂടെ ഇരുവശത്തേക്കും വാഹനം കടന്നു പോകുന്നതാണ് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നത്.മടത്തറ, പരവൂർ റോഡുകൾ സംഗമിക്കുന്ന പാരിപ്പള്ളി ജംക്‌ഷനിലും ഗതാഗതക്കുരുക്ക് പതിവാണ്. പാരിപ്പള്ളിയിലെ ഗതാഗതക്കുരുക്ക് ആംബുലൻസുകളെ ഉൾപ്പെടെ വലയ്ക്കുന്നുണ്ട്.തിരക്കേറിയ ജംക്‌ഷനുകളിൽ ഉൾപ്പെടെ സർവീസ് റോഡ് വേണ്ട നിലയിൽ നിർമിച്ചിട്ടില്ല. വലിയ കുഴികളാണ്. ഇതിൽ മെറ്റൽ നിരത്തുമെങ്കിലും മഴയിൽ ഇളകി കുഴി വലുതായി ഗതാഗതം തടസ്സപ്പെടുകയാണ്. മേൽപാത നിർമിക്കുന്നതിനു മാസങ്ങൾക്കു മുൻപ് റോഡ് ആഴത്തിൽ കുഴിച്ച ശേഷം ചാത്തന്നൂരിലും മറ്റും നിർമാണം നിർത്തിവച്ചു. ഇതോടെ പാതയുടെ സമീപത്തെ കടകളിൽ കച്ചവടം ഇല്ലാതായി. ചാത്തന്നൂർ കെഎസ്ആർടിസി ജംക്‌ഷൻ, കല്ലുവാതുക്കൽ എന്നിവിടങ്ങളിലെ അടിപ്പാത ചെളി നിറഞ്ഞവെള്ളക്കെട്ടാണ്. 

English Summary:

The ongoing National Highway construction from Kottiyam to Chathannoor in Kerala is riddled with problems, causing significant difficulties for commuters, businesses, and residents. Traffic jams, unfinished service roads, waterlogging, and dust storms are just a few of the challenges faced daily.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com