ADVERTISEMENT

കടയ്ക്കൽ∙ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയെത്തുടർന്ന് ചിതറ വില്ലേജ് ഓഫിസർ ഹരിദേവിന്റെ വീട്ടിലും വളവുപച്ചയിലുള്ള വില്ലേജ് ഓഫിസിലും വിജിലൻസ് പരിശോധന നടത്തി. തിരുവനന്തപുരത്ത് നിന്നെത്തിയ വിജിലൻസ് ഇൻസ്പെക്ടർ രതീഷിന്റെ നേതൃത്വത്തിൽ മതിരയിലുള്ള വില്ലേജ് ഓഫിസറുടെ വീടായ ഗൗരി നന്ദനത്തിലും ഇൻസ്പെക്ടർ ചന്ദ്രബോസിന്റെ നേതൃത്വത്തിലുള്ള സംഘം വളവുപച്ചയിൽ വില്ലേജ് ഓഫിസിലും പരിശോധന നടത്തി. വില്ലേജ് ഓഫിസിലെ പരിശോധന ഉച്ചയ്ക്ക് അവസാനിച്ചു. വീട്ടിലെ പരിശോധന വൈകിട്ടും തുടർന്നു. കഴിഞ്ഞ ദിവസം ഹരിദേവിന്റെ പേരിൽ വിജിലൻസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു.

രണ്ടു വർഷം മുൻപ് പാലക്കാട്ട് വില്ലേജ് ഓഫിസറായിരുന്ന ഹരിദേവിനെ വിജിലൻസ് നടത്തിയ പരിശോധനയിൽ പിടികൂടി കേസെടുക്കുകയും തുടർന്ന് സസ്പെൻഷനിലാവുകയും ചെയ്തിരുന്നു. സസ്പെൻഷൻ പിൻവലിച്ചതിനെ തുടർന്നു ചിതറ മാങ്കോട് വില്ലേജ് ഓഫിസറായി എത്തി. പിന്നീട് ചിതറ വില്ലേജ് ഓഫിസിലേക്ക് മാറുകയായിരുന്നു. മതിര ക്ഷേത്രത്തിന് സമീപത്താണ് ഹരിദേവിന്റെ വീട്. ചിതറയിൽ വില്ലേജ് ഓഫിസർ ആയി എത്തിയ ശേഷവും ഒട്ടേറെ പരാതികൾ ഹരിദേവിന് എതിരെ ഉണ്ടായിരുന്നു. ചക്കമലയിൽ കോഴി മാലിന്യ പ്ലാന്റ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ടും അഴിമതി ആരോപണം ഉയർന്നിരുന്നു.

English Summary:

Vigilance raids target Chithra village officer Haridevi's home and office following corruption allegations. The searches, prompted by a complaint of illegal wealth, followed a previous Vigilance case and suspension.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com