ADVERTISEMENT

കൊല്ലം ∙ ആശ്രാമം ഇഎസ്ഐ ആശുപത്രിയിലെ അനാസ്ഥ മൂലം രോഗിയുടെ ജീവൻ നഷ്ടമായെന്ന പരാതിയുമായി കുടുംബം. തങ്കശ്ശേരി, കാവൽ, ജഗദീശ്വരൻ മഠത്തിൽ അനിൽകുമാർ (55) ആണ് കഴിഞ്ഞ ഒന്നിന് ആശ്രാമം ഇഎസ്ഐ ആശുപത്രിയിൽ മരിച്ചത്. ശരീര വേദനയുമായി ആശുപത്രിയിലെത്തിയ മിൽമ ജീവനക്കാരനായ രോഗിയെ കൃത്യമായി പരിശോധിക്കുകയോ ടെസ്റ്റുകൾ നടത്തുകയോ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യുകയോ ചെയ്തില്ലെന്നും അടിയന്തര സാഹചര്യം പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കുടുംബം രംഗത്തെത്തിയത്. വിഷയത്തിൽ നിയമനടപടിക്ക് ഒരുങ്ങുകയാണ് കുടുംബം. 

കഴിഞ്ഞ ജനുവരി 28ന് ആണ് അനിൽകുമാർ ഇഎസ്ഐ ആശുപത്രിയിൽ ചികിത്സ തേടിയത്. പരിശോധനകൾ നടത്തിയപ്പോൾ ഇസിജിയിൽ വ്യത്യാസങ്ങളുണ്ടെന്നു കാണിച്ചു അനിൽകുമാറിനെ 3 ദിവസത്തേക്ക് അഡ്മിറ്റ് ചെയ്തു. തുടർന്ന് 30ന് ആശുപത്രിയിൽ നിന്നു വീട്ടിലേക്ക് വിട്ടു.  എങ്കിലും മുതുകിലെ വേദന മാറാത്തതിനെ തുടർന്ന് ഫെബ്രുവരി ഒന്നിന് അതിരാവിലെ വീണ്ടും ഇഎസ്ഐ ആശുപത്രിയിലെത്തി. പക്ഷേ പരിശോധനയ്ക്കു ശേഷം മരുന്നും ഓയിന്റ്മെന്റും മാത്രം നൽകി വീട്ടിലേക്ക് പറഞ്ഞയച്ചു.

എന്നാൽ വീട്ടിലെത്തിയിട്ടും വേദന മാറാത്തതിനെ തുടർന്നു അന്നു രാവിലെ 9.30ന് വീണ്ടും ആശുപത്രിയിലെത്തി. പരിശോധിക്കാനായി കാത്തിരിക്കാൻ ആവശ്യപ്പെടുകയല്ലാതെ ഇസിജി അടയ്ക്കമുള്ളവ പരിശോധിക്കാനോ മറ്റെന്തെങ്കിലും ചെയ്യാനോ അധികൃതർ തയാറായില്ല. ഇതിനിടയിൽ അനിൽകുമാർ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും ഉടൻ മരിച്ചു. 

 ആവശ്യമായ പരിശോധനകൾ നടത്തുകയോ ഉടൻ മറ്റെവിടെയെങ്കിലും കാണിക്കണമെന്ന് ആവശ്യപ്പെടുകയോ ചെയ്തിരുന്നെങ്കിൽ ഈ സാഹചര്യം ഉണ്ടാവില്ലായിരുന്നു എന്നാണ് കുടുംബം പറയുന്നത്. ഇനി ഒരാൾക്കും ഈ സാഹചര്യം വരാതിരിക്കാനും വീഴ്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കുന്നതിനും േവണ്ടിയാണ് കുടുംബം പരാതി നൽകാൻ ഒരുങ്ങുന്നത്.

English Summary:

Medical Negligence Allegations at Kollam's Ashramam ESI Hospital lead to a family filing a complaint after the death of Anil Kumar. The family claims inadequate examination and lack of timely referral contributed to his passing.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com