ADVERTISEMENT

കൊല്ലം ∙ നഗരത്തിൽ വൻ ലഹരിവേട്ട; നാലര ലക്ഷത്തോളം രൂപ വില വരുന്ന എംഡിഎംഎയുമായി ഒരാൾ പിടിയിൽ. കൊല്ലം ഉമയനല്ലൂർ വടക്കുംക്കര റിജി നിവാസിൽ എ.ഷിജു (34)  ആണ് പിടിയിലായത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് പിടിയാലയത് ഇയാളുടെ പക്കൽ നിന്ന് 90 ഗ്രാം എംഡിഎംഎ പിടികൂടി. മാടൻനടയ്ക്കു സമീപത്തു നിന്നാണ് ഇയാൾ പൊലീസിന്റെ പിടിയിലായത്. ഡൽഹിയിൽ നിന്നു വിമാന മാർഗം എംഡിഎംഎയുമായി തിരുവനന്തപുരത്ത് എത്തിയ ഇയാൾ ബസിൽ കൊല്ലത്ത് എത്തി.

മാടൻനടയ്ക്കു സമീപത്തു വച്ചാണ് പൊലീസ് പിടികൂടിയത്.ജില്ലയിൽ ആദ്യമായാണു വിമാന മാർഗം ഇത്രയും വലിയ അളവിൽ എത്തിയ രാസലഹരി പിടികൂടുന്നത്. ഇയാൾ കഴിഞ്ഞ കുറച്ചു നാളുകളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. 63 കിലോഗ്രാം കഞ്ചാവുമായി പിടിയിലായ ഒരു കേസ് ഇയാൾക്കെതിരെ ആന്ധ്രയിൽ നിലവിലുണ്ടെന്നു സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ പറഞ്ഞു.

ഇതര സംസ്ഥാനങ്ങളിലേക്കു നിരന്തരമായി യാത്ര നടത്തുന്ന ഇയാളുടെ യാത്രാ വിവരങ്ങളും പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. അടി വസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. കൂടാതെ,  ആവശ്യക്കാർക്കു തൂക്കി വിൽപന നടത്താനായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസും ഇയാളുടെ പാന്റിന്റെ പോക്കറ്റിൽ നിന്നു കണ്ടെത്തി.

സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ, എസിപി എസ്.ഷെരീഫ് എന്നിവരുടെ നേതൃത്വത്തിൽ സിറ്റി ഡാൻസാഫ് സംഘവും ഇരവിപുരം പൊലീസും ചേർന്നു നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് എംഡിഎംഎ വാങ്ങുന്നവരെ കുറിച്ചും വ്യക്തമായ വിവരങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ടെന്നാണു സൂചന.

English Summary:

Kollam drug bust nets ₹4.5 lakhs worth of MDMA. A 34-year-old man was arrested after police discovered 90 grams of the drug hidden in his underwear, marking a significant seizure in the district.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com