ADVERTISEMENT

കൊട്ടാരക്കര∙പാറക്കുളങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളം കാർഷിക ആവശ്യങ്ങൾ‌ക്കായി ഉപയോഗിക്കുന്ന പദ്ധതി വിജയം കണ്ടിട്ടും വ്യാപകമായി നടപ്പാക്കാതെ അധികൃതർ‌.താലൂക്കിൽ എഴുപതോളം പാറക്കുളങ്ങളാണ് വെള്ളം നിറഞ്ഞ് കിടക്കുന്നത്. മൈലം, നെടുവത്തൂർ, കരീപ്ര പഞ്ചായത്തുകളിലാണ് പാറക്കുളങ്ങളേറെയുള്ളത്. 15 വർഷത്തിനുള്ളിൽ 12 പേർ വിവിധയിടങ്ങളിലെ പാറക്കുളങ്ങളിൽ വീണ് മരിച്ചു. 

സംരക്ഷണ വേലി കെട്ടി പാറക്കുളങ്ങൾ സംരക്ഷിക്കുകയും വെള്ളം സൗരോർജ പമ്പ് ഉപയോഗിച്ച് കൃഷിയിടങ്ങളിലേക്ക് ഒഴുകി വിടുകയും ചെയ്താൽ വേനൽക്കാലത്ത് കർഷകർക്ക് ആശ്വാസമാകും. വലിയ ചെലവില്ലാതെ പദ്ധതി നടപ്പാക്കാനും കഴിയും.കരീപ്ര ഉളവോട് നടപ്പാക്കി വിജയിച്ച പദ്ധതി അയൽജില്ലകളിൽ നടപ്പാക്കാൻ ഒരുങ്ങുകയാണ്.  

ഇതൊന്നും അറിഞ്ഞില്ലെന്ന മട്ടിലാണ് കൊട്ടാരക്കര താലൂക്കിലെ മറ്റ് പഞ്ചായത്തുകൾ. ഖനന ശേഷം പാറക്വാറികൾ നികത്തണമെന്നാണ് നിയമം.മിക്ക ക്വാറി ഉടമകളും ചെയ്യുന്നില്ല. താലൂക്ക് വികസന സമിതികളിലെ പതിവ് പരാതിയാണ് അപകടാവസ്ഥയിലുള്ള പാറക്കുളങ്ങൾ.

English Summary:

Kottarakkara's rock pools offer a sustainable solution to water scarcity but are largely unused. While a pilot program demonstrated successful agricultural use, concerns over safety and bureaucratic hurdles hinder wider implementation.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com