ADVERTISEMENT

കൊട്ടാരക്കര ∙ മണ്ണും മാലിന്യവും അടിഞ്ഞു നികന്ന് ജലാശയങ്ങളും ഓടകളും‍; മഴക്കാല പൂർവ ശുചീകരണത്തിനു നടപടിയില്ല. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി രണ്ടായിരത്തോളം പേർ ശുചീകരണം നടത്തിയ പാണ്ടിവയൽ തോടും മലിനമായി. മഴക്കാലത്തു വെള്ളം കയറി റോഡുകൾ വെള്ളക്കെട്ട് ആകുമോ എന്നതാണ് ആശങ്ക.

ഗ്രാമീണ മേഖലകളിലാണു പ്രശ്നം രൂക്ഷം. റോഡുകളും മിക്കതും തകർച്ചയിലാണ്. കൊട്ടാരക്കര നഗരസഭ, മൈലം, വെട്ടിക്കവല, ഉമ്മന്നൂർ, മേലില പഞ്ചായത്തുകളിലും സമാനസ്ഥിതിയാണ്. തൊഴിലുറപ്പു പദ്ധതി പ്രകാരം പല തദ്ദേശ സ്ഥാപനങ്ങളും ഓടകൾ ശുചീകരിച്ചു. ഓടകളിലെ മാലിന്യം നീക്കി റോഡ് വശത്ത് കൂട്ടിയതല്ലാതെ നീക്കം ചെയ്തില്ല. മഴയിൽ മാലിന്യം വീണ്ടും ഓടയിൽ പതിക്കും. ഫണ്ടിന്റെ അപര്യാപ്തത കാരണം കല്ലട പദ്ധതി കനാലിലും ഇക്കുറി ശുചീകരണം പേരിനു മാത്രമായി. ചെറിയ മഴ പെയ്താൽ പോലും തോടുകൾ കര കവിഞ്ഞ് വെള്ളം പരിസരത്തെ വീടുകളിലേക്കു കയറുമെന്ന സ്ഥിതിയാണുള്ളത്. കഴിഞ്ഞ മഴയിൽ ഇതായിരുന്നു സ്ഥിതി.

നെല്ലിക്കുന്നം, പനവേലി തോടുകൾ മാലിന്യം നിറഞ്ഞു നികന്ന അവസ്ഥയിലാണ്. പൊതു കുളങ്ങൾ മിക്കതും തകർച്ചയിലാണ്. കൊട്ടാരക്കര പടിഞ്ഞാറ്റിൻകര ലൈബ്രറിക്കു മുന്നിൽ തോട് നികന്നു വർഷങ്ങളായി മാലിന്യവും വെള്ളവും കെട്ടിക്കിടക്കുന്നു. എംസി റോഡ് അരികിരികിലും പുലമൺ ഗോവിന്ദമംഗലം റോഡിലും നീർച്ചാലുകൾ കയ്യേറ്റക്കാർ നികത്തി. തൊഴിലുറപ്പ്, കുടുംബശ്രീ, ശുചിത്വമിഷൻ പ്രവർത്തകർ, വിദ്യാർഥികൾ, സന്നദ്ധപ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ സേന രൂപീകരിച്ചു ശുചീകരണം ഉടൻ നടത്തണമെന്നാണു നാട്ടുകാരുടെ ആവശ്യം.

English Summary:

Waterlogging in Kottarakkara threatens roads and homes this monsoon season. Neglect of pre-monsoon cleaning of canals and water bodies, including the Pandi Vayal canal, has exacerbated the problem in rural areas.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com