മേൽമൂടിയില്ലാതെ മണ്ണ് ലോറികൾ; ചോദിക്കാനാരുമില്ലാത്ത സ്ഥിതി

Mail This Article
×
കൊട്ടാരക്കര ∙ നിയമങ്ങൾ കാറ്റിൽപ്പറത്തി പൊതുനിരത്തിലൂടെ അമിതവേഗത്തിൽ പല മണ്ണുലോറികളും പായുന്നു. മേൽമൂടി പോലും ഇല്ലാതെ അമിതഭാരം കയറ്റിയാണ് ഇവയുടെ സഞ്ചാരം. പിന്നിൽ സഞ്ചരിക്കുന്നവരുടെ ശരീരത്തിലേക്കും വാഹനത്തിലേക്കും മണ്ണു തെറിക്കുകയാണ്. നിയമലംഘനം പരിശോധിക്കാൻ സർക്കാർ വകുപ്പുകൾ തയാറാകുന്നില്ല. കുന്നും മലയും ഇടിച്ചാണു മണ്ണു കടത്ത്. മണ്ണ് വീണ് സമീപത്തെ നിരത്തുകൾ മുഴുവൻ ചെളിമയമാണ്. മഴയത്ത് വൻ അപകടങ്ങൾക്ക് ഇതു വഴിയൊരുക്കും എന്നാണു സംസാരം.
English Summary:
Overloaded earth lorries are posing a major safety risk in Kottarakkara. The reckless operation of these vehicles, coupled with government inaction, creates a dangerous situation for road users.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.