ADVERTISEMENT

കൊല്ലം ∙ ദേശീയപാത നിർമാണത്തിന് അഷ്ടമുടിക്കായലിൽ നിന്നു ഡ്രജ് ചെയ്യുന്ന മണ്ണ് മറിച്ചു വിൽക്കുന്നതായി പരാതി. ഇതു സംബന്ധിച്ചു ചവറ തെക്കുംഭാഗം പഞ്ചായത്ത് അംഗം പ്രദീപ് പുല്യാഴം കലക്ടർക്ക് പരാതി നൽകി. ജില്ലയിൽ ദേശീയപാത നിർമാണക്കരാർ ഏറ്റെടുത്ത കമ്പനികളുടെ നിയന്ത്രണത്തിലാണ് അഷ്ടമുടിക്കായലിൽ നിന്നു മണ്ണ് ഡ്രജ് ചെയ്യുന്നത്.റോയൽറ്റി ഒഴിവാക്കി സൗജന്യമായാണ് ഡ്രജ് ചെയ്തു മണ്ണെടുക്കാൻ സർക്കാർ അനുമതി നൽകിയത്. എന്നാൽ രാത്രികാലങ്ങളിൽ മണ്ണ് മറിച്ചു വിൽക്കുന്നു എന്നാണ് പരാതി. 

പുരയിടം നികത്തുന്നതിനും മറ്റുമാണ് ഉപയോഗിക്കുന്നത്. ശാസ്താംകോട്ട ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് മണ്ണു കൊണ്ടുപോകുന്നതായും പ്രദീപ് പുല്യാഴം പറഞ്ഞു. ഓരോ ദിവസവും നൂറുകണക്കിനു ലോഡ് മണ്ണാണ് മേഖലയിൽ നിന്നു കൊണ്ടുപോകുന്നത്. പഞ്ചായത്ത് റോഡ് നശിച്ചാൽ പുനർനിർമാണത്തിനായി ഒരു നിർമാണ കമ്പനി 5 ലക്ഷം രൂപ പഞ്ചായത്തിൽ കെട്ടിവച്ചിട്ടുണ്ട്. ഉൾനാടൻ ജലഗതാഗത വകുപ്പ്, മൈനിങ് ആൻഡ് ജിയോളജി വകുപ്പു അധികൃതർ സ്ഥലം സന്ദർശിച്ചു. 

English Summary:

Illegal Ashtamudi Lake dredging soil sales are under investigation in Kollam. A complaint alleges the soil, dredged for national highway construction, is being illegally sold at night for private use, prompting investigation by relevant authorities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com