ADVERTISEMENT

കൊല്ലം∙ കൊല്ലം പരപ്പിൽ മണൽ ഖനനം അനുവദിക്കാൻ കേരളത്തിലെ ജനങ്ങൾ സമ്മതിക്കില്ലെന്ന് സിഐടിയു ദേശീയ വൈസ് പ്രസിഡന്റ് ജെ. മേഴ്സിക്കുട്ടിയമ്മ. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ നേതൃത്വം നൽകുന്ന തീരദേശ സംരക്ഷണ ജാഥയുടെ ജില്ലയിലെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേഴ്സിക്കുട്ടിയമ്മ. വർക്കല മുതൽ അമ്പലപ്പുഴ വരെ നീളുന്ന കൊല്ലം പരപ്പ് സംസ്ഥാനത്തെ മത്സ്യ സമ്പത്തിന്റെ ആവാസ കേന്ദ്രമാണെന്നും അവിടെ ഖനനം അനുവദിക്കില്ലെന്നും അവർ പറഞ്ഞു.കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ അധ്യക്ഷനായിരുന്നു. ജാഥാ ക്യാപ്റ്റൻ സിറിയക് ചാഴികാടൻ, ബെന്നി കക്കാട്, അറക്കൽ ബാലകൃഷ്ണപിള്ള, അലക്സ് കോഴിമല, എ. ഇഖ്ബാൽകുട്ടി, രഞ്ജിത് തോമസ്, ശ്രീരാഗ് കൃഷ്ണൻ, ചവറ ഷാ, ആദിക്കാട് മനോജ്, ജോസ് മത്തായി, കെ. ദിലീപ് കുമാർ, എ.ജി. അനിത എന്നിവർ പ്രസംഗിച്ചു. ജാഥയ്ക്ക് അഴീക്കലിൽ നൽകിയ സ്വീകരണം പാർട്ടി ഉന്നതാധികാര സമിതി അംഗം ബെന്നി കക്കാട് ഉദ്ഘാടനം ചെയ്തു. കടലവകാശം സ്വകാര്യ കുത്തകകൾക്ക് തീറെഴുതാനുള്ള കേന്ദ്ര നീക്കം അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പാർ‌ട്ടി നേതാക്കളായ ഷേക് അബ്ദുല്ല, കെ.വൈ. സുനറ്റ്, സജി ജോൺ കുറ്റിയിൽ, വൈസ് പ്രസിഡന്റ് ജോൺ പി കരിക്കം, സ്റ്റിയറിങ് കമ്മിറ്റി അംഗം ഉഷാലയം ശിവരാജൻ, ജോൺ പി. കരിക്കം, ആഷിക്ക് പള്ളിമുക്ക്, മുഹമ്മദ്‌ കാസിം എന്നിവർ പ്രസംഗിച്ചു.

English Summary:

Sand mining threatens Kerala's coastline. J. Mercykuttyamma, CITU leader, vehemently opposes this destructive practice in Kollam, emphasizing its detrimental effects on the region's fishing industry.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com