ലോക്ഡൗൺ പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് 6 മാസം; കോട്ടയം ജില്ലയിൽ എന്തു സംഭവിച്ചു ?, ഒരന്വേഷണം...
Mail This Article
രാജ്യത്തു സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ട് ഇന്ന് 6 മാസം തികയുന്നു. 6 മാസം കൊണ്ടു കോട്ടയം ജില്ലയിൽ എന്തു സംഭവിച്ചു ? ഒരന്വേഷണം..
നേട്ടം
ആരോഗ്യ മേഖലയിൽ മുന്നേറ്റം, ആശുപത്രികളിൽ കൂടുതൽ സൗകര്യങ്ങൾ
∙സർക്കാർ ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി. ജീവൻ രക്ഷാ ഉപകരണങ്ങൾ ലഭ്യമായി.
∙കോട്ടയം മെഡിക്കൽ കോളജിന് 40 വെന്റിലേറ്ററുകൾ ലഭിച്ചു.
∙കോട്ടയം ജനറൽ ആശുപത്രി– 19, പാലാ ജനറൽ ആശുപത്രി– 5, വൈക്കം ജനറൽ ആശുപത്രി– 12, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രികൾ– ഓരോന്നു വീതം വെന്റിലേറ്ററുകൾ കിട്ടി.
∙ഭൂരിഭാഗം ഒപി വിഭാഗങ്ങളും നവീകരിച്ചു.
∙കോട്ടയം ജനറൽ ആശുപത്രിയിൽ ഉൾപ്പെടെ 351 ഐസിയു, സെമി ഐസിയു കിടക്കകൾ സജ്ജമാക്കി
വെറുതേയിരിക്കുമ്പോൾ വീട്ടിൽ കൃഷി തുടങ്ങി
∙600 ഹെക്ടർ സ്ഥലത്തു പുതിയതായി കൃഷി തുടങ്ങി.
∙5 ലക്ഷം പച്ചക്കറി വിത്തുകൾ അടങ്ങിയ പാക്കറ്റുകൾ വിതരണം ചെയ്തു.
∙കൂടുതൽ നാടൻ പച്ചക്കറികൾ വിപണിയിലെത്തി.
∙കപ്പ, വാഴ, ചേന, ചേമ്പ് തുടങ്ങിയവ കൂടുതൽ നട്ടു
ലാഭമില്ലാതെ ബസുകൾ തിരക്കുള്ള ബസ് കണ്ടിട്ട് ആറുമാസമായി !
6 മാസം മുൻപ്
∙സർവീസ് നടത്തിയിരുന്നത് 650 സ്വകാര്യ ബസുകൾ.
∙115 കെഎസ്ആർടിസി ബസ് സർവീസുകൾ കോട്ടയം ഡിപ്പോയിൽ നിന്ന്
ഇപ്പോൾ
∙310 സ്വകാര്യ ബസുകൾ ഓടുന്നുണ്ട്.
∙38 കെഎസ്ആർടിസി ബസുകൾ കോട്ടയം ഡിപ്പോയിൽ നിന്ന് ഓടുന്നു സർക്കാരിന്റെ ഭാഗത്തുനിന്ന് ഉദാരമായ സമീപനമുണ്ടായാൽ സ്വകാര്യ ബസ് സർവീസുകൾ സാധാരണ നിലയിലേക്ക് എത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ.
ടൂറിസം, 6 മാസം മുൻപ് @ കുമരകം
∙ചെറുതും വലുതുമായ 30 റിസോർട്ടുകൾ. 100 വഞ്ചിവീടുകൾ. ധാരാളം ബുക്കിങ്
∙വിദേശ സഞ്ചാരികളെ പലയിടത്തും കാണാം. കുമരകം സജീവം.
ഇപ്പോൾ
∙റിസോർട്ടുകളിൽ പാലിച്ചു തുറന്നു.
∙സഞ്ചാരികൾ അപൂർവമായി എത്തുന്നു.
∙വഞ്ചിവീടുകൾ ചെറിയ തോതിൽ ആരംഭിച്ചു.
നഷ്ടം
റിസോർട്ട് മേഖലയ്ക്ക് 6 മാസത്തിനിടെ 18 കോടി രൂപയുടെ നഷ്ടമെന്നു ചേംബർ ഓഫ് വേമ്പനാട് ഹോട്ടൽസ് ആൻഡ് റിസോർട്സിന്റെ കണക്ക്. ഹൗസ് ബോട്ട് മേഖലയ്ക്ക് 6 മാസത്തിനിടെ നഷ്ടം 10 കോടിയെന്നു ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ.
മീൻ പിടിത്തം, 6 മാസം മുൻപ്
∙മീൻ പിടിക്കാൻ പോയിരുന്നതു നാലായിരത്തോളം തൊഴിലാളികൾ. ആകെ അയ്യായിരത്തോളം പേർ ഈ മേഖലയിൽ ജോലി ചെയ്തിരുന്നു
ഇപ്പോൾ
∙മേഖല സജീവമായി തുടങ്ങി. മാർക്കറ്റുകൾ തുറന്നു, കൂടുതൽ തൊഴിലാളികൾ എത്തിത്തുടങ്ങി.
∙വേമ്പനാട്ടു കായലിൽ മീൻ ലഭ്യത കുറഞ്ഞു.
തിരക്കൊഴിഞ്ഞ് പായിപ്പാട്
സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ അതിഥിത്തൊഴിലാളികളി കേന്ദ്രങ്ങളിൽ ഒന്നായ പായിപ്പാട്ട് ഇപ്പോൾ തിരക്കില്ല.
6 മാസം മുൻപ്
∙പായിപ്പാട് കവലയിൽ തിരക്ക്.
∙മുറികൾ താമസിക്കാൻ വാടകയ്ക്കു കൊടുക്കുന്നതു ലാഭമുള്ള ബിസിനസ്.
∙പുലർച്ചെ മുതൽ രാത്രി വൈകും വരെ തുറക്കുന്ന മൊബൈൽ റീചാർജ് കടകൾ, ഇറച്ചി വിൽപന, ബജിക്കടകൾ, മുറുക്കാൻ കടകൾ
ഇപ്പോൾ
∙കവലയിൽ തിരക്കില്ല. അതിഥിത്തൊഴിലാളികൾ വീണ്ടും വരാൻ തുടങ്ങിയിട്ടുണ്ട്.
റബർത്തോട്ടങ്ങൾ, ആറു മാസം മുൻപ്
∙തോട്ടങ്ങളിൽ അടുത്ത സീസണിലേക്കു തയാറെടുപ്പുകൾ നടക്കുന്ന സമയം.
∙ചെറുകിട കർഷകർ ടാപ്പിങ് തുടർന്നു. ഷീറ്റിനൊപ്പം ഒട്ടുപാൽ ഉൽപാദനത്തിലും ശ്രദ്ധ.
∙8,22,300 ഹെക്ടർ സ്ഥലത്തു ജില്ലയിൽ റബർ കൃഷി. ഇതിൽ ടാപ്പ് ചെയ്തിരുന്നത് 6,63,700 ഹെക്ടർ (റബർ ബോർഡിന്റെ കണക്ക്)
ഇപ്പോൾ
∙55% തോട്ടങ്ങളിൽ മാത്രമാണു റെയിൻ ഗാർഡ് ചെയ്തതെന്നു റബർ ഉൽപാദക സംഘങ്ങൾ.
∙ജൂൺ, ജൂലൈ മാസങ്ങളിലെ ഉൽപാദനം 20% കുറഞ്ഞു. റബർ തോട്ടത്തിൽ കാന്താരി കൃഷി തുടങ്ങി
∙ഷീറ്റ് റബറിനു ഡിമാൻഡ് കൂടിയതു പ്രതീക്ഷ.
∙ഏറ്റക്കുറച്ചിലില്ലാതെ നിൽക്കുന്ന റബർ വില ആശ്വാസവും പ്രതീക്ഷയും.രാജ്യാന്തര മാർക്കറ്റിലെ മാറ്റവും കേരളത്തിൽ റബർ വിലയിൽ അനുകൂല പ്രതികരണമുണ്ടാക്കുന്നു.